തൃശൂരിലെ തേക്കിൻകാട് മൈതാനത്തെ കൂടുതൽ ഹരിതാഭമാക്കാനൊരുങ്ങി കൊച്ചിൻ ദേവസ്വം ബോർഡ്. ക്ഷേത്രങ്ങളുടെ ഉടമസ്ഥതയിൽ തരിശ് കിടക്കുന്ന ഭൂമിയിൽ കൃഷിയിറക്കാനും മരംനടാനുമുള്ള ഹരിതക്ഷേത്രം പദ്ധതിയ്ക്കാണ് തുടക്കം കുറിച്ചത്.
വടക്കുന്നാഥ ക്ഷേത്രത്തോട് ചേർന്ന് കിടക്കുന്ന ഭൂമിയിൽ തുളസി ത്തൈ നട്ട് നനച്ചുകൊണ്ട് സംവിധായകൻ സത്യൻ അന്തിക്കാട് ഹരിതക്ഷേത്രം എന്ന പദ്ധതി ഉദ്ഘാടനം ചെയ്തു. കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റും അംഗങ്ങളുമെല്ലാം ചെടികൾ നട്ട് ഉദ്യമത്തിലെ തുടർ കണ്ണികളായി. ഇതേ മാതൃകയിൽ വരും ദിവസങ്ങളിൽ തേക്കിൻകാട് മൈതാനിയിലും മരങ്ങൾ നടും. തേക്കുകൾ നിറഞ്ഞ് നിന്ന പഴയ ഹരിതചരിത്രത്തിലേക്ക് തേക്കിൻകാട് മൈതാനത്തെ തിരിച്ച് കൊണ്ടുപോവുകയാണ് ലക്ഷ്യം.
സംസ്ഥാന സർക്കാരിന്റെ ഹരിതകേരളം പദ്ധതിയുടെ ഭാഗമായാണ് കൊച്ചിൻ ദേവസ്വം ബോർഡ് ഹരിതക്ഷേത്രം പദ്ധതി നടപ്പാക്ുന്നത്. ബോർഡിന്റെ തൃശൂർ ഗ്രൂപ്പിലെ ക്ഷേത്രങ്ങളിൽ മാത്രം 1200 ഏക്കർ ഭൂമി തരിശ് കിടക്കുന്നുണ്ട്. അവിടങ്ങളിൽ മരം നടുകയോ കൃഷിക്കുപയോഗിക്കുകയോയാണ് പദ്ധതി. കൂടാതെ കുളങ്ങളു കിണറുകളും പുനരുദ്ധരിക്കാനും പദ്ധതിയുണ്ട്.