എറണാകുളം മഹാരാജാസ് കോളജ് പ്രിൻസിപ്പലിന്റെ കസേര എസ്.എഫ്.െഎ പ്രവർത്തകർ നടുറോഡിലിട്ട് കത്തിച്ചു. പ്രിൻസിപ്പൽ സദാചാര പൊലീസ് കളിക്കുകയാണെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. വിദ്യാർഥികള്‍ കത്തിച്ചത് പൊതുമുതലെന്ന് പ്രിൻസിപ്പലും പ്രതികരിച്ചു.
കോളജ് പ്രിൻസിപ്പലുമായുള്ള നിരന്തരമായ ഏറ്റുമുട്ടലിനൊടുവിലാണ് എസ്എഫ്ഐ പ്രവർത്തകരുടെ കടുംകൈ. പ്രിൻസിപ്പലിന്റെ ഒാഫിസിൽ കയറി കസേരയെടുത്ത് നടുറോഡിലിട്ട് കത്തിച്ചു. വിദ്യാർഥികളുമായി നിലനിൽക്കുന്ന പ്രശ്നങ്ങൾ ഇന്ന് ചർച്ചചെയ്യാമെന്ന ഉറപ്പിൽ നിന്ന് പ്രിൻസിപ്പല്‍ പിൻവാങ്ങിയെന്നാണ് എസ്എഫ്ഐയുടെ ആരോപണം. ഇന്ന് പ്രിൻസിപ്പല് കോളജിൽ എത്താത്തതിനെത്തുടർന്നായിരുന്നു ഈ രോഷപ്രകടനം.
വിദ്യാർഥിനികൾക്കെതിരെ നടത്തിയ ആരോപണങ്ങൾ പിൻവലിച്ച് പ്രിൻസിപ്പൽ മാപ്പ് എഴുതി നൽകിയതിന്റെ രേഖയും എസ്.എഫ്.െഎ പുറത്തുവിട്ടു. മാപ്പ് പറഞ്ഞിട്ടില്ലെന്ന പ്രിൻസിപ്പലിന്റെ വാദം തെറ്റാണെന്നും എസ്.എഫ്.െഎ ആരോപിക്കുന്നു.