ഒരു അപരിചിതനെ മരണത്തിൽ നിന്ന് ജീവിതത്തിലേക്ക് കൈപിടിച്ച് തിരികെ കൊണ്ടുവന്നതിൻറെ നിർവൃതിയിലാണ് ഡൽഹിയിലെ മലയാളി അധ്യാപകൻ സഖി ജോൺ. സ്വകാര്യ ബസ് ജീവനക്കാരനായ പീച്ചി സ്വദേശിക്ക് വൃക്ക ദാനം ചെയ്ത് സഖി ജോണ്‍ നന്മയുടെ പുതിയ മുഖമാകുന്നു. വൃക്ക സ്വീകരിച്ച ഷിജുവും നൽകിയ സഖി ജോണും ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള വിശ്രമത്തിലാണ്.
ഒരു ബന്ധവുമില്ലാത്ത ഒരാളുടെ അണയാൻ തുടങ്ങിയ ജീവിതത്തെ വെളിച്ചത്തിലേക്ക് നയിക്കാൻ മനസിൽ നന്മയുടെ സൂര്യനുണ്ടാവണം. മനസിൽ നന്മയുടെ വെളിച്ചമുള്ള ആ വ്യക്തിയാണിത്. ഡൽഹി ജാമിയ ഹംദർദ് സർവകലാശാലയിലെ പ്രൊഫസർ സഖി ജോൺ.
പീച്ചി സ്വദേശിയായ ഷിജു എന്ന ബസ് ജീവനക്കാരന് വൃക്ക ദാനം ചെയ്ത ശേഷമുള്ള വിശ്രമത്തിലാണ് സഖി ജോൺ. ഇരുപത്തിയഞ്ചുവർഷമായി ഡൽഹിയിൽ സ്ഥിരതാമസമാക്കിയ സഖി ജോൺ വൃക്കദാനത്തിനായാണ് കൊച്ചിയിലെത്തിയത്. വൃക്കദാനത്തിന് തീരുമാനമെടുത്ത ശേഷം ഫാദർ ഡേവിഡ് ചിറമ്മേൽ വഴിയാണ് ഷിജുവിനെ കണ്ടെത്തിയതും പരിചയപ്പെടുന്നതും.
നടപടിക്രമങ്ങുടെ നൂലാമാലകളിൽ കുടുങ്ങി അവയവ ദാനത്തിനായി ഏറെ സർക്കാരർ ഓഫീസുകൾ കയറിയിറങ്ങേണ്ടി വന്നു സഖിജോണിന്. അതു കൊണ്ടു തന്ന നടപടികൾ വേഗത്തിലാക്കിയാൽ കൂടുതൽ പേർ അവയവദാനത്തിനായി വരുമെന്ന് ഈ അധ്യാപകന് ഉറപ്പുണ്ട്.