ഏറ്റുമാനൂർ നഗരസഭയുടെ വിവിധഭാഗങ്ങളിൽ ഏക്കറുണക്കിന് പുഴയോരം കയ്യേറിയതായി പരാതി. കയ്യേറ്റം ഒഴിപ്പിക്കണമെന്ന പരാതിയില്‍ സര്‍വേയ്ക്ക് ഉത്തരവിട്ടിട്ടും നടപടികള്‍ ഇഴയുകയാണെന്നാണ് ആക്ഷേപം.
മീനച്ചിലാറിന്റെ തീരത്ത് കിണറ്റുമൂട് തൂക്കുപാലം മുതൽ പൂവത്തുംമൂട് പാലംവരെയുള്ള മുപ്പത്തിയഞ്ച് ഏക്കർ ഭൂമി സ്വകാര്യ വ്യക്തികൾ കയ്യേറിയെന്നാണ് പരാതി. ഇത് സംബന്ധിച്ച് ജില്ലാ ഭരണകൂടത്തിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സർവ ഉൾപ്പെടെയുളള നടപടികൾക്ക് കോട്ടയം അഡീഷണൽ തഹസീൽദാറെ ചുമതലപ്പെടുത്തി.. എന്നാൽ കഴിഞ്ഞ മൂന്നു മാസത്തിനിടെ വെറും രണ്ട് ദിവസംമാത്രമാണ് സർവെ നടന്നത്. കയ്യേറ്റക്കാരെ സംരക്ഷിക്കാനാണ് നടപടികൾ വൈകിപ്പിക്കുന്നതെന്നാണ് ആരോപണം. കയ്യേറ്റഭൂമിയിലെ പല ഭാഗത്തും കൃഷിചെയ്യുന്നുണ്ട്. മാത്രമല്ല ഒട്ടെറകെട്ടിടങ്ങളും ഇവിടെ ഉയർന്നിട്ടുണ്ട്
രാഷ്ട്രീയ കക്ഷികളുടെ സഹായം കയ്യേറ്റക്കാർക്ക് ലഭിക്കുന്നുണ്ടെന്നും ആക്ഷേപം ഉയർന്നിട്ടുണ്ട്. വൻ തോതിൽ ഇവിടങ്ങളിൽ മാലിന്യം തള്ളുന്നതായും പരാതിയുണ്ട്. ഇത്തരത്തിലുള്ള മാലിന്യക്കൂനകൾ മണ്ണിട്ട് നികത്തിയെടുത്താണ് കയ്യേറ്റം. ഇതോടെ മീനച്ചിലാർ മലീമസമായി എന്നതിനൊപ്പം ഇടുങ്ങുകയും ചെയ്തു.