എം.ജി.സര്‍വകലാശാലയുടെ ബിരുദ-ബിരുദാനന്തര പരീക്ഷാഫലം വൈകുന്നതില്‍ പ്രതിഷേധിച്ച് എസ്.എഫ്.ഐയുടെ നേതൃത്വത്തില്‍ പരീക്ഷ കണ്‍ട്രോളറെ ഉപരോധിച്ചു. പരീക്ഷാഫലം വൈകുന്നതുമൂലമുള്ള വിദ്യാർഥികളുടെ ആശങ്ക മനോരമ ന്യൂസ് പുറത്തുവിട്ടതോടെയാണ് എസ്.എഫ്ഐ പ്രതിഷേധിച്ചത്
ബിരുദ ബിരുദാനന്തര പരീക്ഷാഫലം വൈകുന്നതിനെത്തുടർന്ന് പ്രതിഷേധവുമായെത്തിയ എസ്എഫ്ഐ പ്രവർത്തകർ ഒരു മണിക്കൂറോളം പരീകഷാ കൺട്രോളറെ ഉപരോധിച്ചു. പ്രകടനമായെത്തിയ പ്രവര്‍ത്തകര്‍ പരീക്ഷ ഭവനുള്ളിലേക്ക് തള്ളിക്കയറുകയായിരുന്നു. എസ്.എഫ്.ഐ കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു ഉപരോധം.
ബിരുദ പരീക്ഷകളുടെ മുഴുവൻ ഫലവും മെയ് മാസത്തിനുള്ളിൽ പ്രസിദ്ധീകരിക്കുമെന്ന് സർവകലാശാല വിദ്യാർഥികൾക്ക് ഉറപ്പു നൽകി.
ബിരുദാനന്തര പരീക്ഷാഫലം ജൂലൈമാസത്തിനുള്ളിൽ പൂർണമായും പുറത്തുവിടുമെന്ന ഉറപ്പും എസ്എഫ്ഐ പ്രവർത്തകർ രേഖാമൂലം എഴുതിവാങ്ങി. ഇതേത്തുടർന്നാണ് ഉപരോധം അവസാനിപ്പിച്ചത്. റെഗുലർ വിദ്യാർഥികളുടെ പരീക്ഷാ പേപ്പർ മൂല്യനിർണയത്തിന് അധ്യാപകർക്ക് നൽകിയിരുന്ന പ്രത്യേക വേതനം നിർത്തലാക്കിയതോടെയാണ് മൂല്യനിർണയത്തിൽ കാലതാമസ നേരിട്ടത്. ഇക്കാര്യങ്ങളിൽ ആവശ്യമായ നടപടികൾ കൈക്കൊള്ളുമെന്നും സർവകലാശാല വിദ്യാർഥികൾക്ക് ഉറപ്പു നൽകി