പാതയോരത്ത് നിന്ന് ബവ്റിജസ് കോര്‍പ്പറേഷന്‍റെ മദ്യവില്‍പ്പന കേന്ദ്രം ജനവാസ പ്രദേശത്തേക്ക് മാറ്റി സ്ഥാപിക്കുന്നതിനെതിരെ കുട്ടനാട്ടിലും രാപ്പകൽ സമരം. എടത്വായിലാണ് സ്ത്രീകളും കുട്ടികളുമടക്കം പ്രതിഷേധമുയര്‍ത്തുന്നത്.
പാതയോരങ്ങളിലെ മദ്യശാലകൾ മാറ്റണെന്ന സുപ്രീംകോടതി വിധി എടത്വാ കൊച്ചമ്മനത്തെ ജനങ്ങളുടെ ജീവിതം തന്നെ മാറ്റി മറിച്ചു. അമ്പലപ്പുഴ തിരുവല്ല സംസ്ഥാനപാതയോരത്ത് മങ്കോട്ടച്ചിറയിലുണ്ടായിരുന്ന മദ്യവില്‍പ്പനശാല തലവടി പഞ്ചായത്ത് പത്താം വാർഡിലേക്ക് മാറ്റാൻ രഹസ്യമായി തീരുമാനിച്ചു.
കൊച്ചമനത്ത് കഴിഞ്ഞ ദിവസം വരെ ഹോട്ടലായി പ്രവർത്തിച്ചിരുന്ന കടമുറികൾ ബിവറേജസ് ഷോപ്പായി. ഇതോടെ നാട്ടുകാര്‍ രംഗത്തെത്തി. പഞ്ചായത്ത് അധികൃതർക്കും ജനപ്രതിനിധികൾക്കും നാട്ടുകാർ പരാതി നൽകിയിട്ടുണ്ട്. മദ്യവിൽപനകേന്ദ്രം മാറ്റി സ്ഥാപിച്ചില്ലെങ്കിൽ സമരത്തിന്‍റെ രൂപം മാറുമെന്നാണ് മുന്നറിയിപ്പ്