E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:18 AM IST

Facebook
Twitter
Google Plus
Youtube

More in Central

ഗര്‍ഭിണിയ്ക്ക് ചികില്‍സ നിഷേധിച്ച ആശുപത്രികളെ ന്യായീകരിച്ച് ഡിഎംഒയുടെ റിപ്പോര്‍ട്ട്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കൊച്ചിയില്‍ പൊളളലേറ്റ ഗര്‍ഭിണിയായ യുവതിക്ക് ചികില്‍സ നിഷേധിച്ച  ആശുപത്രികളെ  ന്യായീകരിച്ച് ഡിഎംഒയുടെ റിപ്പോര്‍ട്ട് . ഐസൊലേഷന്‍ വാര്‍ഡില്ലാത്തതിനാലാണ് യുവതിയെ പ്രവേശിപ്പിക്കാതിരുന്നതെന്ന ആശുപത്രികളുടെ വാദം മാത്രം ഉള്‍പ്പെടുത്തി നല്‍കിയ റിപ്പോര്‍ട്ട് ജില്ലാ കലക്ടര്‍ തളളി. മരിച്ച ഒഡീഷ സ്വദേശിനി തിലോത്തമയുടെ മൃതദേഹം ഇന്ന് ജന്‍മനാട്ടിലേക്ക് കൊണ്ടുപോകും.

ആഹാരം പാകം ചെയ്യുന്നതിനിടെ ഗുരുതരമായി പൊളളലേറ്റ ഒഡീഷ സ്വദേശിനി തിലോത്തമയെ ഇക്കഴിഞ്ഞ െചാവ്വാഴ്ച വൈകിട്ടാണ് വിദഗ്ധ ചികില്‍യ്ക്കായി കൊച്ചിയിലെത്തിച്ചത്. മൂന്ന് ആശുപത്രികളില്‍ തിലോത്തമയെ കൊണ്ടുപോയെങ്കിലും  ഐസലേഷന്‍ വാര്‍ഡില്ലെന്ന കാരണം പറഞ്ഞ് മൂന്നിടത്തും ചികില്‍സ നിഷേധിച്ചു.

യുവതി നാലുമാസം ഗര്‍ഭിണിയാണെന്ന കാര്യമറിഞ്ഞിട്ടു പോലും ചികില്‍സ നല്‍കാന്‍ ആശുപത്രികള്‍ തയാറായില്ല. സംഭവം വിവാദമായതോടെ ജില്ലാ കലക്ടര്‍ ഇടപെട്ട് യുവതിക്ക് എറണാകുളം മെഡിക്കല്‍ സെന്‍ററില്‍ ചികില്‍സ ഉറപ്പാക്കി. ചികില്‍സ നിഷേധിക്കാനിടയായ സാഹചര്യത്തെ കുറിച്ച് അന്വേഷിക്കാന്‍ ഡിഎംഒയെ ചുമതലപ്പെടുത്തുകയും ചെയ്തു. എന്നാല്‍ ആശുപത്രികളുടെ വാദം പൂര്‍ണമായും അംഗീകരിച്ചു കൊണ്ടുളള റിപ്പോര്‍ട്ടാണ് ഡിഎംഒ കലക്ടര്‍ക്ക് നല്‍കിയത്.  

ഈ റിപ്പോര്‍ട്ട് തളളിക്കളഞ്ഞ കലക്ടര്‍ വിശദമായ മറ്റൊരു റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡിഎംഒയ്ക്ക് മെഡിക്കല്‍ സെന്‍ററില്‍ ചികില്‍സയിലിരിക്കേ കഴിഞ്ഞ ദിവസം മരിച്ച തിലോത്തമയുടെ മൃതദേഹം സബ്കലക്ടറുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജീവനക്കാരനായ തിലോത്തമയുടെ ഭര്‍ത്താവ് അംഗദ് നായിക്കിനും തീപിടുത്തത്തില്‍ പരുക്കേറ്റിരുന്നു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :