പാതിനികത്തിയ കരുമാലൂർ പുൽപ്പാഞ്ചിറ കുളം പൂർവസ്ഥിതിയിലാക്കാൻ എറണാകുളം ജില്ല ഭരണകൂടം ആവിഷ്കരിച്ച പദ്ധതി അട്ടിമറിച്ചു. കൊടുംവേനലിലും വറ്റാത്ത കുളം പൂർവസ്ഥിതിയലാക്കണമെന്ന് ആവശ്യപ്പെട്ട് ഒരു പതിറ്റാണ്ടായി നാട്ടുകാർ പ്രക്ഷോഭത്തിലാണ്.
വേനൽ എത്രകനത്താലും കരുമാലൂരുകാരുടെ അത്താണിയായിരുന്ന പുൽപ്പാഞ്ചിറക്കുളത്തിന്റെ ഇന്നത്തെ അവസ്ഥ ഇതാണ്.
പ്രതിഷേധങ്ങളല്ലാം അവഗണിച്ചാണ് പൊതുസ്ഥലത്തുള്ള ഈ കുളം ചിലർ മണ്ണിട്ട് നികത്താൻ തുടങ്ങിയത്. ജനകീയപ്രതിഷേധം ശക്തമയതോടെ പണി പാതിവഴി നിർത്തേണ്ടിവന്നു. പക്ഷേ പകുതിയോളം മണ്ണിട്ട കുളത്തിൽ പിന്നീട് ഉറവപൊട്ടിയില്ല. വർഷം കഴിയുംതോറും വരണ്ട് വരണ്ട്. ഇപ്പോൾ മഴപെയ്താൽ പോലും വെള്ളം തങ്ങിനിൽക്കാത്ത സ്ഥിതിയിലായി.
കുളം പൂർവസ്ഥിതിയിലാക്കനുള്ള പരിശ്രമം തുടങ്ങിയിട്ട് ഒരു പതിറ്റാണ്ടിലേറെയായി. മാറിമാറി വന്ന കലക്ടർമാർ വിഷയത്തിൽ ഇടപെട്ടെങ്കിലും നടപടി മാത്രം ഉണ്ടായില്ല. ഒടുവിൽ എംജി രാജമാണിക്യം എറണാകുളം കലക്ടറായിരിക്കുന്ന കാലത്താണ് എന്റെകുളം എറണാകുളം പദ്ധതിയിൽ പുൽപാഞ്ചിറ കുളത്തെയും ഉൾപ്പെടുത്തിയത്. ജില്ലിയില അമ്പതോളം കുളങ്ങൾ പദ്ധതിയിൽപ്പെടുത്തി നവീകരിച്ചെങ്കിലും പുൽപാഞ്ചിറമാത്രം വിസ്മിക്കപ്പെട്ടു. ഒടുവിൽ കലക്ടർ സ്ഥലം മാറിപോയതോെട പുൽപാഞ്ചിറയുടെ കാത്തിരിപ്പിനും വിരാമമായി. ഹരിതകേരളം പദ്ധതിയിൽ കുളം ഉൾപ്പെടുത്താമെന്ന് മാത്രമാണ് ഇപ്പോൾ ജില്ലാ ഭരണകൂടം പറയുന്നത്.