ഐശ്വര്യത്തിന്റെയും സമൃദ്ധിയുടേയും നല്ല നാളുകൾക്കായി ആദിവാസികളുടെ പായസപൂജ. കോതമംഗലം കുട്ടമ്പുഴ പഞ്ചായത്തിലെ കണാച്ചേരി വനത്തിലാണ് മലദൈവങ്ങളെ പ്രീതിപ്പെടുത്താനുള്ള നേർച്ചനടന്നത്.
പാട്ടിന്റെ താളത്തിനൊത്ത് നൃത്തംവച്ചാണ് വിവിധ കുടികളിൽനിന്നും സ്ത്രീകളും കുട്ടികളുമടക്കം പായസപ്പാറയിലേക്ക് എത്തിയത്. അവിടെയാണ് ആണ്ടുതോറുമുള്ള പായസപ്പൂജ. ഇരുപത്തിയൊന്നുദിവസം വ്രതമെടുത്ത് ക്ണാച്ചേരി അമ്മക്ക് പായസം നിവേദിക്കുന്നതാണ് പ്രധാന ചടങ്ങ്. ശിവഭഗവാനെ പ്രീതിപ്പെടുത്താന്‍ വിളക്കു.വയ്ക്കും.പായസപ്പാറയിലെ വറ്റാത്ത ഉറവയിൽനിന്ന് വെള്ളമെടുത്താണ് പായസം ഉണ്ടാക്കുന്നത്. രോഗങ്ങളും പ്രകൃതിക്ഷോഭങ്ങളും വിട്ടുമാറി ഒരാണ്ട് മുഴുവനും നീണ്ടു നിൽക്കുന്ന ഐശ്വര്യവും സമൃദ്ധിയും പായസ പൂജയിലൂടെ ലഭിക്കുമെന്നാണ് വിശ്വാസം.