സ്റ്റെതസ്കോപ്പുമത്രമല്ലെ പെയിന്റിങ് ബ്രെഷുകളും തങ്ങളുടെ കൈയ്ക്ക് വഴങ്ങുമെന്ന് തെളിയിച്ചിരിക്കുകയാണ് കോട്ടയം മെഡിക്കൽ കോളജിലെ ഒരുപറ്റം വിദ്യാർഥികൾ. പഠനത്തിനിടയിൽ വീണുകിട്ടിയ സമയം ഫലപ്രദമായി വിനിയോഗിച്ച് മെഡിക്കൽ കോളജിലെ മുപ്പതിലധികം വിദ്യാർഥികൾ തീർത്ത കലാസൃഷ്ടികളുടെ പ്രദർശനത്തിന് തുടക്കമായി.
പഠനത്തിരക്കിനിടയിൽ മാറ്റിവച്ച കലാവാസനകളെ വീണ്ടും അവർ കൂട്ടിച്ചേർത്തപ്പോൾ അവ മനോഹരങ്ങളായ സൃഷ്ടികളായി മാറി. കോട്ടയം മെഡിക്കൽ കോളജിലെ മുപ്പതിലധികം വിദ്യാർഥികളും പത്ത് അധ്യാപകരുമാണ് മനോഹരങ്ങളായ ഈ നിർമിതികൾക്ക് പിന്നിൽ. പെയിന്റിങ്ങുകൾ, വിവിധ ഫോട്ടോകൾ ,കളിമൺ നിർമിതികൾ, പാഴ്സവസ്തുക്കൾ ഉപയോഗിച്ചുള്ള സൃഷ്ടികൾ, വിവിധ കൗതുക വസ്തുക്കൾ ഇവയെല്ലാം കാഴ്ചക്കാർക്കും പുത്തൻ അനുഭവമാകുന്നു. വിദ്യാർഥികളുടെ ഭാവനകൾ സഞ്ചരിച്ച വഴിയിലൂടെ ക്യാമറയും. ജലഛായം, എണ്ണഛായം എന്നിവയക്ക് പുറമെ അക്രലിക്കും ചിത്രങ്ങൾക്ക് മാധ്യമമായി. ഡിസ്പോസിൾ ഗ്ലാസ്,തീപ്പെട്ടിക്കൊള്ളി എന്നിവുപയോഗിച്ചുള്ള നിർമിതികളും ഏറെ ശ്രദ്ധേയമായി
മെഡിക്കൽ വിദ്യാർഥഖകളുടെ നേതൃത്വത്തിൽ ഇത്തരത്തിലുള്ള ഒരു പ്രദർശനം കോട്ടയം മെഡിക്കൽ കോളജിൽ ആദ്യമായാണ് സംഘടിപ്പിക്കുന്നത്. പൊതുജനങ്ങൾക്കും പ്രദർശനം കാണാനുള്ള അവസരമുണ്ട്. ശനിയാഴ്‍ച വരെഎല്ലാ ദിവസവും വൈകുന്നരം നാലുമുൽ ഏഴുവരെ മെഡിക്കൽകോളജ് പരിസരത്തെ സി ബ്ലോക്കിലാണ് പ്രദർശനം ഒരുക്കിയിരിക്കുന്നത്.