ഒരു പതിറ്റാണ്ട് തരിശ് കിടന്ന പാടത്ത് നൂറുമേനി വിളയിച്ച് നാട്ടുകൂട്ടം. കോതമംഗലം മഞ്ചാടിപാടത്തെ വിളവെടുപ്പ് നാടിന്റെ മുഴുവൻ ഉൽസവമായി.
മഞ്ചാടിപാടത്തെ വിളവെടുപ്പിന് ഭൂരിഭാഗം ഇരുമലപടിക്കാരും എത്തിയിരുന്നു.കാരണം ആറുമാസം മുൻപ് വരെ മാലിന്യകുപ്പയായിരുന്ന പാടശേഖരത്തിലാണ് നാടിന് അഭിമാനമായ വിളവെടുപ്പ് നടന്നത്.യുവാക്കളുടെയും പഴയകാലകർഷകരുടെയും മുൻകൈയിലാണ് പത്തേക്കറിൽ ഈ വീണ്ടെടുപ്പ്.
കൊയ്ത്തുൽസവം ആന്റണി ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. തരിശ് കിടക്കുന്ന കൂടുതൽ പാടങ്ങളിലേക്ക് അടുത്തവർഷം കൃഷി വ്യാപിക്കാനുള്ള ഒരുക്കത്തിലാണ് മഞ്ചാടിപാടം നാട്ടുകുട്ടം.