കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ മാലിന്യംതള്ളലിനെതിരെ സാമൂഹ്യപ്രവര്‍ത്തകന്‍ മെക്കോണ്‍ മുരുകന്റെ ഒറ്റയാള്‍ പ്രതിഷേധം. ആശുപത്രി വാർഡിനു സമീപം മാലിന്യം തള്ളുന്നതിനെതിരെയാണ് മേക്കോൺ മുരുകൻ മാലിന്യകുനയുടെ മുകളിൽ കയറി കിടന്നും മണി മുഴക്കിയും സമരം നടത്തിയത്.
വാർഡുകളിൽ നിന്ന് പുറന്തള്ളുന്ന പ്ലാസ്റ്റിക് കുപ്പികളും ചില്ല് കുപ്പികളും പ്രത്യേക നിറത്തിലുളളവ കവറുകളിലാക്കി മാനസികാരോഗ്യ വിഭാഗം വാർഡിനു പിന്നിൽ എത്തിക്കണമെന്നാണ് നിർദ്ദേശം. എന്നാൽ ശുചീകരണ ജീവനക്കാർ മാലിന്യങ്ങൾ സുരക്ഷിതമായി തളളുന്നതില്‍ വീഴ്ച വരുത്തുകയാണ്. സ്ട്രെച്ചറുകളിൽ തളളികൊണ്ടുവരുന്ന ഈ കുപ്പികൾ കന്റീനിലേക്കും കോഫി ഫൗസിലേക്കും പോകുന്ന ഇടനാഴിയിൽ നിക്ഷേപിച്ച ശേഷം മടങ്ങുകയാണ് ചെയ്യുന്നത്.
35 ടൺ കുപ്പികളാണ് ഇത്തരത്തിൽ ആശുപത്രി വളപ്പിൽ കുന്നുകൂടി കിടക്കുന്നത്.കഴിഞ്ഞ ജൂണിൽ ഈ ചില്ലുകുപ്പികൾ നീക്കം ചെയ്യുന്നതിന് തമിഴ്നാട് ആസ്ഥാനമായ സ്ഥാപനത്തിന് നൽകിയിരുന്നു. രണ്ട് ലോഡ് കുപ്പികൾ മാത്രമാണ ഇവിടെ നിന്ന് കൊണ്ടുപോയത്. കാൻസർ വാർഡിലെ റേഡിയേഷൻ മെഷീൻ പതിവായി തകരാറിലാകുന്നതിനെ തുടർന്ന് നൂറ് കണക്കിന് രോഗികളുടെ റേഡിഷേഷൻ മുടങ്ങുന്നതിന് പരിഹാരം കാണണമെന്നും മുരുകൻ ആവശ്യപ്പെട്ടു.