കോടികളുടെ ക്രമക്കേട് കണ്ടെത്തിയ മാവേലിക്കര താലൂക്ക് സഹകരണ ബാങ്ക് ഭരണസമിതി പിരിച്ചുവിട്ടു. ഇതേതുടർന്ന് അഡ്മിനിസ്‌ട്രേറ്റർ ഭരണ ചുമതല ഏറ്റെടുത്തു. ആലപ്പുഴ സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ ഷാജി ജോര്‍്ജ്ജാണ് ഭരണ സ്തംഭനം ഒഴിവാക്കുന്നതിനായി സഹകരണ സംഘം നിയമപ്രകാരം പാര്‍ട്ട് ടൈം അഡിമിനിസ്‌ട്രേറ്ററെ ബാങ്കിന്റെ ഭരണ ചുമതല ഏല്‍പ്പിച്ചത്.
മാവേലിക്കര അസിസറ്റന്റ് രജിസ്ട്രാര്‍ ഓഫീസിലെ ഇന്‍സ്‌പെക്ടര്‍ കെ.ജെ.സുമയമ്മാളിനെയാണ് ബാങ്കിന്റെ പാര്‍ട്ട് ടൈം അഡ്മിനിസ്‌ട്രേറ്ററായി നിയമിച്ചിരിക്കുന്നത്. ആറുമാസക്കാലത്തേക്കാണ് ചുമതല. സഹകരണ ബാങ്ക് തഴക്കര ശാഖയില്‍ നടന്ന സാമ്പത്തിക തിരിമറിയും കമ്പ്യൂട്ടര്‍ സോഫ്റ്റ്്വെയറില്‍ അന്വേഷണ വിധേയമായിരുന്നു. സഹകരണ വകുപ്പ് വാല്യുവേഷന്‍ ഓഫീസര്‍ കെ.രാജുവിനെ അന്വേഷണ ഉദ്യോഗസ്ഥനായി നിയമിച്ചായിരുന്നു അന്വേഷണം. അന്വേഷണത്തില്‍ തഴക്കര ശാഖയില്‍ ഓഡിറ്റ് റിപ്പോര്‍ട്ടുകളും കമ്പ്യൂട്ടര്‍ രേഖകളും ലഡ്ജറുകളും തമ്മില്‍ പൊരുത്തപ്പെടുന്നില്ലെന്നും 2009-2010 മുതലുള്ള എന്ട്രികള്‍ മാറിപ്പോയിട്ടുണ്ടെന്നും കണ്ടെത്തി.
വിവിധ വായപകളിലായി 28.24 രൂപ ക്രമപ്രകാരമല്ലാതെ ചെലവെഴുതിയിട്ടുള്ളതായും കണ്ടെത്തിയിരുന്നു. ബാങ്ക് പ്രസിഡന്റ് കഴിഞ്ഞ മാസം രാജിവെച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഭരണ സ്തംഭനം ബാങ്കില്‍ സംജാതമായിരിക്കുന്നുവെന്ന് അസിസ്റ്റന്റ് രജിസ്ട്രാര്‍ റിപ്പോര്‍ട്ട് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് ജോയിന്റ് രജിസ്ട്രാറുടെ ഉത്തരവ്. അതേസമയം മുന്പ് രേഖകള് പരിശോധിക്കാനെത്തിയപ്പോള് ജീവനക്കാരന് ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്ന് സുമയമ്മാള് പറഞ്ഞു. ബാങ്കിന്റെ തഴക്കര ശാഖയിലല്ല, മുഖ്യശാഖയിലാണ് ക്രമക്കേട് നടന്നതെന്ന് സസ്പെന്ഷനിലായ മാനേജർ പരാതിപ്പെട്ടിരുന്നു.