കുട്ടനാട്ടിലെ യാത്രാക്ലേശം പരിഹരിക്കാൻ നടപടി ഒരുങ്ങുന്നു. ജലഗതാഗത വകുപ്പ് പുതിയ പതിനാല് യാത്രാ ബോട്ടുകൾ വാങ്ങും. ഇതിൽ കുറഞ്ഞത് എട്ടു ബോട്ടുകളെങ്കിലും ആലപ്പുഴ ജില്ലയില്‍ സര്‍വ്വീസിനായെത്തും.
ജലഗതാഗത വകുപ്പിന്‍റെ ഇരുപത്തിരണ്ട് ബോട്ടുകളാണ് ആലപ്പുഴയിൽ സര്‍വ്വീസ് നടത്തുന്നത്. വിവിധ സ്ഥലങ്ങളിലേക്കായി നൂറ്റിയാറ് ട്രിപ്പുകള്‍. കാലപ്പഴക്കമുള്ള തടി ബോട്ടുകളാണ് ഏറെയും. ഇവ അടിക്കടി പണിമുടക്കും. ഇത് പരിഹരിക്കുന്നതിന്‍റെ ഭാഗമായി പുതിയ പതിനാല് ബോട്ടുകൾ വാങ്ങാൻ ജലഗതാഗത വകുപ്പ് തീരുമാനിച്ചു. ഇതിന്‍റെ സര്‍ക്കാര്‍ ഉത്തരവിറങ്ങിക്കഴിഞ്ഞു. ബോട്ടുകളുടെ നിർമ്മാണത്തിനായി ടെന്‍ഡര്‍ വിളിക്കുക എന്നതാണ് അടുത്ത ഘട്ടം.
എട്ടുമാസത്തിനുള്ളില്‍ പുതിയ ബോട്ടുകള്‍ നീറ്റിലിറക്കാനാകുമെന്നാണ് പ്രതീക്ഷ. കുറഞ്ഞത്എട്ടെണ്ണമെങ്കിലും കുട്ടനാട്ടില്‍ ഓടിത്തുടങ്ങും. വലിപ്പക്കൂടുതലും ശബ്ദക്കുറവുമുള്ള ബോട്ടുകളാണ് ഇറക്കുക. ആലപ്പുഴ കോട്ടയം റൂട്ടില്‍ പോള നിറഞ്ഞിരിക്കുന്നത് നിലവിലെ സര്‍വ്വീസുകള്‍ക്ക് തടസമാകുന്നുണ്ട്. ഇത് പരിഹരിക്കാന്‍ ഇടപെടണമെന്ന് തദ്ദേശ ഭരണ സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടു. കനാലുകളില്‍ ജലസോചനവകുപ്പ് ഡ്രഡ്ജിങ് നടത്താത്തതാണ് നിലവിലെ മറ്റൊരു പ്രതിസന്ധി.
പുതിയ ബോട്ടുകളെത്തുമ്പോള്‍ ഈ വര്‍ഷാവസാനത്തോടെ കുട്ടനാട്ടിലെ യാത്രാക്ലേശം ഇല്ലാതാകുമെന്നാണ് അധികൃതരുടെയും പ്രതീക്ഷ. അതിനായുള്ള നീക്കങ്ങള്‍ക്ക് വേഗം കൂട്ടാന്‍ ജീവനക്കാര്‍ക്ക് വകുപ്പ് നിര്‍ദേശം നല്‍കിക്കഴിഞ്ഞു.