നാടിന്റെ കൂട്ടായ്മയിൽ വിളഞ്ഞ കുട്ടമശേരി കുത്തരി വിപണിയിലെത്തി. ആലുവ കുട്ടമശേരി പാടശേഖരത്തെ കർഷക്കൂട്ടായ്മ വിളയിച്ച നെല്ലാണ് അരിയാക്കി പാക്കറ്റുകളില്‍ വിൽപനക്കെത്തിച്ചത്.
രണ്ട് പതിറ്റാണ്ടിലേറെ തരിശ് കിടന്ന 30 ഏക്കർ സ്ഥലത്താണ് കുട്ടമശേരി പാടശേഖര സമിതി പൊന്നുവിളയിച്ചത്. പതിനേഴ് ടണ്‍ അരിയാണ് കിട്ടിയത്. ഇതാണ് കുട്ടമശേരി കുത്തരി എന്ന പേരില്‍ വിപണിയിലെത്തിച്ചിരിക്കുന്നത്.
ഒരു കിലോ കുട്ടമശേരി കുത്തരിക്ക് അന്‍പതുരൂപയാണ് വില. കൃഷിഭവന്റെയും കുട്ടമശേരി സര്‍വീസ് സഹകരണ ബാങ്കിന്റെയും വിവിധ സംഘടനകളുടെയും സഹകരണത്തോടെയായിരുന്നു കൃഷി. കഴിഞ്ഞമാസം ഇന്നസെന്റെ എം.പിയുടെ നേതൃത്വത്തില്‍ കൊയ്ത്തുല്‍സവം നടത്തിയാണ് നെല്ല് കൊയ്തെടുത്തത്.