അപേക്ഷ ക്ഷണിച്ച് പരീക്ഷ നടത്തിയതിന് ശേഷം നിയമനം നൽകാതെ ഉദ്യോഗാർഥികളെ വഞ്ചിച്ചതായി ആരോപണം. മില്‍മ എറണാകുളം റീജിയന് കീഴിലെ പ്ലാന്റ് അറ്റൻഡർ തസ്തികയിലേക്ക് അപേക്ഷിച്ചവരാണ് വഞ്ചിക്കപ്പെട്ടന്ന ആരോപണവുമായി രംഗത്ത് എത്തിയത്.
രണ്ടു വർഷം മുമ്പാണ് മിൽമ എറണാകുളം യൂണിയൻ പ്ലാന്റ് അറ്റൻഡർ ഗ്രേഡ് മൂന്ന് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചത്. മൂന്നൂറു രൂപയായിരുന്നു അപേക്ഷ ഫീസ്.അക്കൊല്ലം മേയിൽ പരീക്ഷയും നടത്തി. പക്ഷേ ഇതുവരെ തുടർനടപടികൾ ഉണ്ടായില്ലെന്നാണ് ആരോപണം.
താൽകാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിനാണ് റാങ്ക് ലിസ്റ്റ് പുറത്തിറക്കാത്തതെന്നാണ് ആരോപണം. മിൽമക്കെതിരെ നിയമ നടപടിക്കൊരുങ്ങുകയാണ് ഉദ്യോഗാർഥികൾ