സംസ്ഥാനത്തെ മുഴുവൻ കന്നുകാലികൾക്കും താറാവിനും ഇൻഷുറൻസ് ഏർപ്പെടുത്തുമെന്ന് മൃഗസംരക്ഷണവകുപ്പ് മന്ത്രി കെ.രാജു. ഇതിനായി പൊതുമേഖല കമ്പനികളുമായി ചർച്ച പുർത്തിയാക്കി. പക്ഷിപ്പനിയെത്തുടര്‍ന്ന് താറാവുകൾ നഷ്ടപെട്ടവർക്കുള്ള ധനസഹായം ആലപ്പുഴയില്‍ വിതരണം ചെയ്യുകയായിരുന്നു മന്ത്രി.
വളർത്തുമൃഗങ്ങൾക്ക് ഇൻഷുറൻസ് എന്നത് കര്‍ഷകരുടെ നാളുകളായുള്ള ആവശ്യമാണ്. ഉടൻ തന്നെ ഇതിനുള്ള നടപടികൾ പൂർത്തീകരിക്കുമെന്ന് മന്ത്രി കെ.രാജു വ്യക്തമാക്കി. അടുത്ത വര്‍ഷം നാല്‍പ്പതിനായിരം കന്നുകാലികളെ ഇന്‍ഷ്വര്‍ ചെയ്യും. താറാവുകളുടെ എണ്ണം കൃത്യമായി അറിയുന്നതിന് റജിസ്ട്രേഷന്‍ നടപ്പാക്കുകയെന്നതാണ് അടുത്ത ഘട്ടം. അതിനുശേഷം അവക്കും പ്രത്യേകം ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കും
ഈ വര്‍ഷത്തെ പക്ഷിപ്പനി പ്രതിരോധ പ്രവർത്തനങ്ങൾ നേരത്തേ ആരംഭിക്കും. ഇതിനായി വിവിധ പരിശോധന കേന്ദ്രങ്ങളുടെ സൗകര്യങ്ങൾ വർദ്ധിപ്പിക്കാനാണ് തീരുമാനം.പക്ഷിപ്പനിയെത്തുടര്‍ന്ന് താറാവുകളെ നഷ്ടപ്പെട്ട ആലപ്പുഴയിലെ തൊണ്ണൂറ്റിയേഴ് കര്‍ഷകര്‍ക്കുള്ള ഒന്‍പതുകോടി രൂപയുടെ ധനസഹായം മന്ത്രി വിതരണം ചെയ്തു. രണ്ടുമാസത്തിനുമേല്‍ പ്രായമുള്ള താറാവിന് 200 രൂപ വീതവും രണ്ടുമാസത്തില്‍ താഴെ പ്രായമുള്ളവക്ക് 100 രൂപ വീതവുമാണ് നല്‍കിയത്.