ഇടപ്പള്ളി വൈറ്റില ഹൈവേ സൗന്ദര്യവല്‍ക്കരണത്തില്‍ നിന്ന് അടുത്തമാസം ഒന്നുമുതല്‍ പിന്മാറാന്‍ ബൈപ്പാസ് ബ്യൂട്ടിഫിക്കേഷൻ സൊസൈറ്റി തീരുമാനിച്ചു. കരാര്‍ ലംഘനത്തിനെതിരെ പരാതി നല്‍കിയിട്ടും നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് പിന്മാറ്റം. പതിനഞ്ച് സ്ഥാപനങ്ങൾ ഉൾപ്പെടുന്ന കൊച്ചി ബൈപ്പാസ് ബ്യൂട്ടിഫിക്കേഷൻ സൊസൈറ്റിക്കായിരുന്നു ഇടപ്പള്ളി മുതല്‍ വൈറ്റില വരെ ഹൈവേയുടെ ഇരുവശങ്ങളിലും മീഡിയനിലുമായി വളരുന്ന ചെടികളുടെ പരിപാലനച്ചുമതല.
കൊച്ചി കോര്‍പറേഷനുമായി ഉണ്ടാക്കിയ മൂന്നുവര്‍ഷത്തെ കരാറിന്റെ കാലാവധി പൂര്‍ത്തിയാക്കാന്‍ ഒരുവര്‍ഷം ശേഷിക്കെയാണ് സൊസൈറ്റിയുടെ പിന്മാറ്റം. സൊസൈറ്റിയിൽ അംഗങ്ങളല്ലാത്ത സ്ഥാപനങ്ങളുടെ പരസ്യങ്ങളുള്ള ബാരിക്കേഡ് പൊലീസ് സ്ഥാപിച്ചതും രാഷ്ട്രീയപ്പാര്‍ട്ടികളുടെ ബോര്‍ഡുകള്‍ വയ്ക്കുന്നതും ചൂണ്ടിക്കാട്ടി സൊസൈറ്റി കൊച്ചി മേയര്‍ക്കു പരാതി നല്‍കിയിരുന്നു.
പരസ്യങ്ങളുള്ള ബാരിക്കേഡുകള്‍ ആറുദിവസത്തിനകം അനധികൃത പരസ്യബോര്‍ഡുകള്‍ ആറുദിവസത്തിനകം മാറ്റുമെന്ന് പരാതിക്കുള്ള മറുപടിയില്‍ കൊച്ചി മേയര്‍ ഉറപ്പുനല്‍കി. എന്നാല്‍ ഇതുവരെ നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് കരാറില്‍ നിന്നു പിന്മാറാന്‍ സൊസൈറ്റി പ്രതിനിധികളുടെ യോഗം തീരുമാനിച്ചത്.