കൊച്ചി പനമ്പള്ളിനഗറിലെ പാർപ്പിടമേഖല വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കരുതെന്ന് ഹൈക്കോടതി. നഗരസഭ ലൈസൻസുള്ള വാണീജ്യസ്ഥാപനങ്ങൾക്ക് മാർച്ച് 31വരെ പ്രവർത്തിക്കാം. അതേസമയം പനമ്പള്ളി നഗർ പാർപ്പിടവാണീജ്യമേഖലയാക്കണമെന്ന നഗരസഭയുടെ അഭ്യർഥന സർക്കാരിന്റെ പരിഗണനയിലാണ്
പാർപ്പിട മേഖലയായി നിശ്ചയിച്ച പനമ്പള്ളി നഗറിൽ വീടുകൾ വാണീജ്യസ്ഥാപനങ്ങളായി മാറ്റുന്നത് തടഞ്ഞാണ് ഹൈക്കോടതിയുടെ ഉത്തരവ്. നിലവിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളും മാർച്ച് 31ന് ശേഷം പൂട്ടണം. വിശാലകൊച്ചി വികസന അതോറിറ്റിയുടെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് തുടരാം. എളംകുളം വെസ്്റ്റ് എക്സ്റ്റെൻഷൻ പദ്ധതിയുടെ അടിസ്ഥാനത്തിലാണ് പനമ്പള്ളി നഗർ പാർപ്പിട മേഖലയായി നിശ്ചയിച്ചത്.
എക്സ്റ്റൻഷൻ പദ്ധതിയുടെ മാനദണ്ഡങ്ങൾക്ക് വിരുദ്ധമയി ഒരു നിർമാണ പ്രവർത്തനങ്ങളും പാടില്ലെന്നും കോടതി നിർദേശിച്ചു. ഇതോടെ പാർപ്പിടമേഖലയുടെ ഭാഗമായി വരുന്ന വിൽപനകേന്ദ്രങ്ങൾ ഒഴികെയുള്ളതെല്ലാം പൂട്ടേണ്ടിവരും. എന്നാൽ പനമ്പള്ളി നഗറിനെ പാർപ്പിട വാണീജ്യ സംയുക്തമേഖലയായി പ്രഖ്യാപിക്കണമെന്ന നഗരസഭയുെട ആവശ്യം സർക്കാർ പരിഗണനയിലാണ്. കോർപ്പറേഷൻ കൗൺസിൽ ഇക്കാര്യത്തിൽ പ്രമേയം പാസാക്കി സർക്കാരിന് സമർപ്പിച്ചിരുന്നു. ഇക്കാര്യത്തിൽ മാർച്ചിന് മുമ്പ് തീരുമാനമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് നഗരസഭ