തൃശൂർ അഞ്ചേരിയിലെ കിണറുകളിലെ ആസിഡ് മാലിന്യം നീക്കണമെന്ന ഹൈക്കോടതി ഉത്തരവ് സ്വർണാഭരണ നിർമാണശാല അട്ടിമറിച്ചെന്ന് ആരോപണം. ആസിഡ് കലർന്ന് വെള്ളം മലിനമായവർക്ക് ശുദ്ധജലം വിതരണം ചെയ്യണമെന്ന നിർദേശവും പാലിച്ചില്ല. നിയമം ലംഘിച്ചുള്ള പ്രവർത്തനത്തിന് തൃശൂർ കോർപ്പറേഷൻ ഒത്താശ ചെയ്യുന്നൂവെന്നും ആരോപിച്ച് നാട്ടുകാർ സമരത്തിൽ.
അഞ്ചേരയിലെ നൂറിലേറെ കിണറുകളിൽ ആസിഡ് കലർന്നിരിക്കുകയാണ്. അത് കുടിക്കുന്നത് മൂലമുള്ള ദുരിതം ഈ നാട്ടുകാർ അനുഭവിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. സ്വർണാഭരണ നിർമാണ ശാലയിൽ നിന്നുള്ള ആസിഡാണ് ഇതിനെല്ലാം കാരണമെന്ന് ഇവർ ഉറച്ച് വിശ്വസിക്കുന്നു. പരാതിയുമായി ഹൈക്കോടതിയിലെത്തിയപ്പോൾ കോടതിയും അംഗീകരിച്ചു.
ആസിഡ് കലർന്ന് മലിനമായ കിണറെല്ലാം ശുചീകരിക്കാനും അത്തരം വീടുകളിൽ കുടിവെള്ളമെത്തിച്ച് നൽകാനും സ്വർണാഭരണനിർമാണ കമ്പനിയോട് ഹൈക്കോടതി ഉത്തരവിട്ടു. ആവശ്യപ്പെട്ടു. പക്ഷെ അവർ ലംഘിച്ചതോടെ ഈ വേനൽ കാലത്ത് കുടിവെള്ളം കാശ് കൊടുത്ത് വാങ്ങേണ്ടി വന്നു. ഇതിൽ പ്രതിഷേധിച്ച് സ്ത്രീകളും കുട്ടികളും അടക്കം അനിശ്ചിതകാല ഉപരോധ സമരം ആഭരണനിര്മാണ ശാലക്ക് മുന്നിൽ തുടരുകയാണ്.