കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്മേൽ അന്തിമ വിജ്ഞാപനം വൈകുന്നതിൽ പ്രതിഷേധിച്ച് യു ഡി എഫും കേരള കോൺഗ്രസ്സും ഇടുക്കി ജില്ലയില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താൽ പൂർണം. ഇടുക്കി ജില്ലയ്ക്ക് പുറമെ കോട്ടയം പത്തനംതിട്ട ജില്ലകളിലെ മലയോര പഞ്ചായത്തുകളിലും ഇന്ന് ഹർത്താൽ ആചരിച്ചു.
ഇഎസ്എ വിഷയത്തില് അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കാന് വൈകുന്നതില് പ്രതിഷേധിച്ചാണ് യു.ഡി.എഫും, കേരള കോണ്ഗ്രസും ഹരത്താലിന് ആഹ്വാനം ചെയ്തത്. ഇടുക്കി ജില്ലയില് പൂര്ണമായും , കോട്ടയം ജില്ലയിലെ നാലും പത്തനംതിട്ടയിലെ എട്ട് വില്ലേജുകളിലുമാണ് ഹരത്താൽ. ഇടുക്കി ജില്ലയിലെ ഹരത്താല് സമാധാനപരമായി പുരോഗമിക്കുന്പോഴും ടൂറിസം മേഖലയെ പ്രതിസന്ധിയിലാക്കി. ഉച്ചയ്ക്ക് ശേഷം തൊടുപുഴയിൽ നിന്നും ജില്ലകപുറത്തേക്കുള്ള കെ എസ് ആർ ടി സി ബസ്സുകൾ സർവീസ് നടത്തി.
പത്തനംതിട്ടയിൽ കെ എസ് ആർ ടി സി യും സ്വകാര്യ ബസുകളും പൂർണമായും സർവീസ് മുടക്കിയില്ല. കച്ചവട സ്ഥാപനങ്ങൾ അടഞ്ഞുകിടന്നു. ഹർത്താലനുകൂലികൾ പ്രമുഖ കേന്ദ്രങ്ങളിൽ പ്രകടനം നടത്തി. അതേസമയം ഇ.എസ്.എ വിഷയത്തില് വിക്ഞാപനം വൈകുന്നതില് പ്രതിഷേധിച്ച് സെക്രട്ടറിയേറ്റിന് മുന്നില് റോഷി അഗസ്റ്റിന് എം.എല്.എ ഏകദിന ഉപവാസം നടത്തുകയാണ്. എന്നാല് കഴിഞ്ഞ സര്ക്കാരിന്റ പാപം മറയ്ക്കാനും ജനത്തെ കബളിപ്പിക്കാനുമാണ് ഹരത്താല് നടത്തുന്നത് എന്ന് എല.ഡി.എഫ് ആരോപിച്ചു.