ഗുരുവായൂർ നഗരവികസനത്തിനുള്ള കേന്ദ്ര പദ്ധതികളെ ചൊല്ലി വിവാദം. വിശദമായ രൂപരേഖ സമർപ്പിക്കാതെ ഗുരുവായൂർ മുൻസിപ്പാലിറ്റി പദ്ധതി നഷ്ടപ്പെടുത്തിയെന്ന ആരോപണവുമായി പ്രതിപക്ഷം. എന്നാൽ പദ്ധതി നഷ്ടപ്പെടില്ലെന്നും നടപടികൾ വേഗത്തിലാക്കുമെന്നും ഭരണപക്ഷം അറിയിച്ചു.
കേന്ദ്രസർക്കാരിന്റെ അമൃതം, പ്രസാദ് എന്നീ നഗരവികസന പദ്ധതികളിൽ ഗുരുവായൂരിനെ ഉൾപ്പെടുത്തിയിരുന്നു. ഗുരുവായൂരിനായി 202 കോടി രൂപ അനുവദിച്ചിട്ടും പദ്ധതി വഴി നടപ്പാക്കേണ്ട വികസനങ്ങളുടെ കൃത്യമായ രൂപരേഖ സമർപ്പിക്കുന്നതിൽ മുൻസിപ്പാലിറ്റി വീഴ്ച വരുത്തിയെന്ാണ് ആക്ഷേപം. ഇതുവഴി ഗുരുവായൂരിന് ലഭിക്കേണ്ട തുക നഷ്ടപ്പെടുത്തിെയ്ന്നും പ്രതിപക്ഷമായ യു.ഡി.എഫ് ആരോപിച്ചു.
നഗരസഭ അധ്യക്ഷയുടെ നേതൃത്വലുള്ള സമിതിയുടെ വീഴ്ചയാണ് പദ്ധതിക്ക് രൂപരേഖ സമർപ്പിക്കാത്തതിന് കാരണമെന്ന് ആരോപിച്ച് ബി.ജെ.പി വഞ്ചനാദിനം ആചരിച്ചു.എന്നാൽ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നാണ് ഭരണപക്ഷമായ എൽ.ഡി.എഫിന്റെ പക്ഷം. 70 ശതമാനം റിപ്പോർട്ടും സമർപ്പിച്ചെന്നും ബാക്കിയുള്ളവ ഉടൻ നൽകുമെന്നും വിശദീകരിച്ചു.
പദ്ധതിയോ തുകയോ നഷ്ടപ്പെടില്ലെന്നാണ് പദ്ധതിയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അറിയിക്കുന്നത്. 202 കോടിയുടെ വികസന നടപടികൾ 2020നുള്ളിൽ പൂർത്തിയാക്കിയാൽ മതിയെന്നും വ്യക്തമാക്കുന്നു.