നൂറുമേനി കൊയ്തില്ലെങ്കിലും കൈപൊളളാതെ വിളവെടുത്ത് ജിസിഡിഎയുടെ മല്‍സ്യകൃഷി. പള്ളുരുത്തി കൂട് മല്‍സ്യഫാമില്‍ തുടങ്ങിയ കൃഷിയിലാണ് പൂമീനും കരിമീനുമൊക്കെ വിളഞ്ഞത്. പഴയ ഭരണസമിതി തുടങ്ങിയ മല്‍സ്യകൃഷിയില്‍ അഴിമതി ആരോപണമുന്നയിച്ച് പുതിയ ചെയര്‍മാന്‍ വിളവെടുപ്പിനെത്തിയില്ല
കാളാഞ്ചി, പൂമീൻ, കരിമീൻ എന്നിവയാണ് പള്ളുരുത്തി രാമേശ്വരത്തെ മൂന്നരയേക്കർ ജലാശയത്തിൽ കൂടുകളിലാക്കി ജിസിഡിയെ കൃഷി ചെയ്തത്. എട്ട് മാസം മുൻപ് നിക്ഷേപിച്ച മീൻ കുഞ്ഞുങ്ങളിൽ കാളാഞ്ചിയും പൂമീനും നഷ്ടമില്ലാത്ത കൊയ്ത്താണ് ലഭിച്ചത്. കരിമീൻ മാത്രം വൻ വിളവെടുപ്പ് സമ്മാനിച്ചില്ല. ജിസിഡിഎ പഴയ ഭരണസമിതി തുടക്കമിട്ട മത്സ്യകൃഷി അഴിമതി ആരോപണത്തെ തുടർന്ന് വിജിലൻസ് അന്വേഷണം നേരിടുകയാണ്. അതിനാൽ തന്നെ വിളവെടുപ്പിന് പുതിയ ചെയർമാൻ സി.എൻ. മോഹൻ എത്തിയതുമില്ല. പള്ളുരുത്തി രാമേശ്വരത്തെ കൂടുതൽ സ്ഥലങ്ങളിലേക്ക് പൊതുജനപങ്കാളിത്തത്തോടെ മത്സ്യകൃഷിവ്യാപിപ്പിക്കുമെന്ന് വിളവെടുപ്പ് ഉദ്ഘാടനം ചെയ്ത എം.എം. കെ.ജെ. മാക്സിയുടെ ഉറപ്പ്.
വിളവെടുപ്പിനെകുറിച്ചറിഞ്ഞ് അതിരാവിലെ മുതൽ നാട്ടുകാരും ഫാമിന് സമീപം തടിച്ചുകൂടിയിരുന്നു. പക്ഷേ മീനെല്ലാം കരാറെടുത്ത സീഫുഡ് കമ്പനിക്കാർ കൊണ്ടുപോയതോടെ ജിസിഡിഎയുടെ മീൻ കിട്ടാത്ത നാട്ടുകാർ നിരാശരായി മടങ്ങി.