ഇടുക്കി ബൈസൺവാലിയിൽ ജനവാസ കേന്ദ്രത്തില്‍ നിന്ന് കാട്ടാനയെ തുരത്തുന്നതിനിടെ പടക്കം പൊട്ടിത്തെറിച്ച് വനപാലകന് പരുക്കേറ്റു. പീരുമേട് റാപ്പിഡ് ഫോഴ്സ്സിലെ ഫോറസ്റ്റര്‍ സിബില്‍മോനാണ് പരിക്കേറ്റത്. ആനയെ വിരട്ടിയോടിക്കാൻ പടക്കം കത്തിക്കുന്നതിനിടെ കയ്യിൽ ഇരുന്ന് പൊട്ടുകയായിരുന്നു.
ദേവികുളം റേഞ്ചില്‍ ബൈസണ്‍വാലി അരമനപ്പാറയിലാണ് കാട്ടാന എത്തിയത്..ദിവസങ്ങളായി ജനവാസ മേഖലയിൽ നിലയുറപ്പിച്ച ഒറ്റയാൻ കൃഷിയിടങ്ങളിൽ വ്യാപക നാശം വിതച്ചു. വീടുകൾക്ക് നേരെയും ആക്രമണം തുടർന്നതോടെ ജനങ്ങള്‍ക്കിടയില്‍ വ്യാപക പ്രതിഷേധം ഉയർന്നു. ഇതോടെയാണ് ഒറ്റയാനെ കാട്ടിലേക്ക് തുരത്താൻ വനംവകുപ്പ് തീരുമാനിച്ചത്. പ്രത്യേക പരിശീലനം ലഭിച്ച 8 അംഗ സംഘത്തെ പ്രദേശത്ത് നിയോഗിക്കുകയും ചെയ്തു. വെള്ളിയാഴ്ച ഉച്ചയോടെ കാട്ടാന ജനവാസ മേഖലയിലെത്തി. പാട്ട കൊട്ടിയും ഒച്ചയെടുത്തും ആനയെ കാട്ടിലേക്ക് ഓടിച്ചുവിടാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല തുടർന്നണ് പടക്കം പൊട്ടിക്കാൻ തീരുമാനിച്ചത്. പ്ലാസ്റ്റിക്ക് പടക്കത്തിന് തീ കൊളുത്തിയതിനു പിന്നാലെ പൊട്ടിത്തെറിച്ചു.
കയ്യിന് ഗുരുതരമായി പരിക്കേറ്റ സിബില്‍മോനെ സഹപ്രവര്‍ത്തകും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചു. വനപാലകന്റെ കൈപ്പത്തി തകർന്ന നിലയിലാണ്. വിദഗ്ദ ചികിത്സ അവശ്യമായതിനാല്‍ എറണാകുളത്ത് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അതേ സമയം പ്രദേശത്ത് ഒറ്റയാന്റെ ആക്രമണം തുടരുകയാണ്. കാട്ടാനയെ തുരത്താന്‍ യുവാക്കളുടെ നേത്യത്വത്തില്‍ ജാഗ്രത സേനയും രൂപീകരിച്ചു.