പിതൃക്കളുടെ മോക്ഷപ്രാപ്തിക്കായി ആലുവ ശിവരാത്രി മണപ്പുറത്ത് പിതൃതർപ്പണം നടത്തി വിദേശികളും. പിതൃക്കൾക്കായുള്ള പാപമോചന കർമങ്ങളെക്കുറിച്ച് കേട്ടറിഞ്ഞ് യുഎസിൽ നിന്നെത്തിയ പതിനാലുപേരാണ് ബലിതർപണം നടത്തിയത്
ഏഴ് തലമുറകളുടെ പുണ്യം തേടിയെത്തിയവർ. അവര്‍ പെരിയാറിന്റെ മണൽപ്പരപ്പിൽ നിരന്നിരുന്നു. ചന്ദനം, എള്ള്, ചോറുരുളയെല്ലാം നിരത്തി പൂർവികരെ ധ്യാനിച്ച് ബലികർമങ്ങൾ പൂർത്തിയാക്കി. കർമി ശങ്കരൻ ഇളയതിൽനിന്ന് മന്ത്രാച്ചാരണങ്ങൾ ഏറ്റുചൊല്ലി.
ജനിതക വൈകല്യങ്ങളിൽനിന്നം പാരമ്പര്യ രോഗങ്ങളിൽനിന്നും മുക്തിനേടാൻ പിതൃകർമങ്ങൾ ചെയ്യണമെന്ന വിശ്വാസത്തിലാണ് കേരളത്തിലെത്തിയതെന്ന് അമേരിക്കയിലെ ബോസ്റ്റനിൽ നിന്നുള്ള ഡോ.ഖായ് പറയുന്നു
മൂന്ന് ഇന്ത്യൻ വംശജരടക്കം യുഎസിൽ നിന്നുള്ള 14 പേരാണ് ബലികർമങ്ങൾ നടത്തിയത്. അധ്യാപകരും ഡോക്ടർമാരും സാങ്കേതിക വിദഗ്ധരുമടക്കമാണ് സംഘത്തിലുള്ളത്. ശിവരാത്രി മഹോൽസവത്തെ കുറിച്ചും ഇവിടത്തെ ബലിതർപണത്തിന്‍റെ പ്രാധാന്യത്തെ കുറിച്ചും എല്ലാവരും ഇറർനെറ്റിൽ നിന്നാണ് മനസിലാക്കിയത്. വിവിധ സ്ഥലങ്ങൾ സന്ദർശിച്ചശേഷം ഒരാഴ്‌ചക്കുളളിൽ ഇവർ മടങ്ങും,