എറണാകുളം ജില്ലയുടെ കിഴക്കൻപ്രദേശങ്ങൾ കാട്ടുതീ ഭീതിയിൽ. കഴിഞ്ഞ രണ്ടാഴ്ച്ചയ്ക്കിടെ നിരവധി തവണയാണ് കാട്ടുതീ പടർന്നത്. തീയണക്കാനുള്ള ആധുനിക സംവിധാനങ്ങളില്ലാത്തത് അഗ്നിശമന വിഭാഗത്തെയും ബുദ്ധിമുട്ടിലാക്കുന്നു.
എറണാകുളം ജില്ലയിലെ വനമേഖലകളായ നേര്യമംഗലം ,പൂയംകുട്ടി ,വടാട്ടുപാറ തുടങ്ങിയിടങ്ങളിൽ ഇപ്പോളിത് പതിവ് കാഴ്ച്ചയാണ്. കൊടുംവേനലിൽ കരിഞ്ഞുണങ്ങിയ മരങ്ങളും ചെടികളും കാട്ടുതീയിൽ ചാമ്പലാകുന്നു. കോതമംഗലം തലക്കോട്ടാണ് ഇന്നലെ തീ പടർന്നത്. ഒരു ചെറിയമല പൂർണമായും കത്തി നശിച്ചു.
കാട്ടുതീയിൽ കൃഷിയിടങ്ങളും നശിക്കുന്നുണ്ട്. ചൂട് മൂലം വന്യജീവികൾ നാട്ടിലേക്കിറങ്ങുന്നതും മലയോരമേഖലയിലെ ജനജീവിതം ദുസ്സഹമാക്കുന്നു.