ഭക്തസഹസ്രങ്ങൾക്ക് പുണ്യമായി ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തിലെ ചരിത്രപ്രസിദ്ധമായ ഏഴരപ്പൊന്നാന ദര്‍ശനം. വർഷത്തിലൊരിക്കലാണ് ഏഴരപ്പൊന്നാന ദർശനത്തിനും വലിയ കാണിക്ക സമർപ്പിക്കലിനും ഭക്തർക്ക് അവസരം ലഭിക്കുന്നത്.
ശ്രീകോവിലിൽ നിന്ന് ഏറ്റുമാനൂരപ്പനെ ആസ്ഥാനമണ്ഡപത്തിലേയ്ക്ക് എഴുന്നള്ളിച്ചതോടെ ചടങ്ങുകൾക്ക് തുടക്കമായി മഹാദേവന്‍റെ തിടമ്പിന് ഇരുവശത്തുമായി സ്വര്‍ണത്തില്‍ തീര്‍ത്ത പൊന്നാനകളെ അണിനിരത്തുന്നു. ഇടതുഭാഗത്ത് നാലും വലതുഭാഗത്ത് മൂന്നും പൊന്നാനകളെയാണ് വയ്ക്കുക.. തിടമ്പിന് താഴെ മുൻഭാഗത്തായി അരപ്പൊന്നാനയെ വയ്ക്കുന്നു. നടതുറന്നതോടെ പഞ്ചാക്ഷരീ മന്ത്രം ഉരുവിട്ട് ആയിരങ്ങള്‍ ഏറ്റുമാനൂരപ്പനെ വണങ്ങി.
തുടര്‍ന്ന് ഭക്തര്‍ വലിയ കാണിക്ക സമര്‍പ്പിച്ചു. പുലര്‍ച്ചെ മൂന്നുമണിയോടെ മൂന്നാനകളുടെ അകമ്പടിയോടെ ഏഴരപ്പൊന്നാന എഴുന്നള്ളത്തും വലിയ വിളക്കും നടന്നു.
ഐതിഹ്യങ്ങൾ പലതുണ്ടെങ്കിലും മാർത്താൺഡവർമ മഹാരാജാവ് നടയ്ക്കു സമർപ്പിച്ചതണ് ഏഴരപ്പൊന്നാനാനെയന്ന വിശ്വാസത്തിനാണ് കൂടുതൽ പ്രചാരം. നാളെ ആറാട്ടോടെ ഉൽസവത്തിന് സമാപനമാകും.