കോട്ടയം ജില്ലയില കോട്ടമല, കുറിഞ്ഞി, കൂമ്പൻ പ്രദേശങ്ങളിലെ ഖനനം നിരോധിക്കണമെന്ന് നിയമസഭാ പരിസ്ഥിതി സമിതി. സംസ്ഥാന പരിസ്ഥിതി ആഘാത നിർണ്ണയ അതോറിറ്റി ഗൂഗിൾമാപ്പ് നോക്കിമാത്രമാവും ക്വാറികൾക്ക് അനുവാദം നൽകിയെതെന്ന് റിപ്പോര്‍ട്ടില്‍ വിമര്‍ശനമുണ്ട്. കോട്ടമല പ്രദേശത്തെ ക്വാറികൾ സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു.
60 ഡിഗ്രിയിലേറെ ചരിവുള്ള കോട്ടമല പ്രദേശത്ത് ഖനന അനുമതി നൽകിയതിനെ നിയമസഭാ പരിസ്ഥിതി സമിതി നിശിതമായി വിമർശിച്ചു. പരിസ്ഥിതി ആഘാത നിർണ്ണയ അതോറിറ്റി നൽകിയ അനുമതി ഉടൻ പുനപരിശോധിക്കണം.
ഈ പ്രദേശത്ത് റവന്യൂഭൂമികൈയ്യേറിയത് ഒഴിപ്പിക്കണം എന്നും സമിതിയുടെ റിപ്പോർട്ട് പറയുന്നു. പ്രദേശത്തെ ദുരന്തസാധ്യതാ മേഖലയായി പ്രഖ്യാപിക്കണം. പരിസ്ഥിതി ലോല പ്രദേശമായി വിജ്ഞാപനം ചെയ്യണം. അതീവ അപകടകരമായ സ്ഥിതി കണക്കിെെടുത്ത് കുറിഞ്ഞി, കൂമ്പൻ, കോട്ടമല പ്രദേശത്ത് പരിസ്ഥിതി ആഘാതം ഉണ്ടാക്കുന്ന ഒരുപ്രവർത്തനവും അനുവദിക്കരുത്. ജനങ്ങളുടെ ആശങ്ക അകറ്റാൻ ദുരന്തനിവാരണ അതോറിറ്റിയും തദ്ദേശ സ്ഥാപനങ്ങളും ഒരുമിച്ച് പദ്ധതി തയ്യാറാക്കണമെന്നും സമിതി ആവശ്യപ്പെട്ടു.