ആനകളെ ജീവന് തുല്യം സ്നേഹിച്ചിരുന്ന തൃശൂരിലെ ആന പ്രേമി ഡേവിസ് ചിറ്റിലപ്പിള്ളിക്ക് ആനകളുടെ സ്നേഹാദരം. ഇന്നലെ അന്തരിച്ചു ഡേവിസിന്റെ ഭൗതിക ശരീരം പൊതുദർശനത്തിന് വച്ചപ്പോളാണ് അന്തിമോപചാരം അർപ്പിക്കാൻ ത്യശൂരിലെ കൊമ്പൻമാർ എത്തിയത്.
ഓരോ ആനയെയും സ്വന്തം മക്കളെ പോലെ പരിപാലിക്കുകയും സംരക്ഷിക്കുകയും ചെയ്താണ് തൃശൂരിന്റെ സ്വന്തം ഡേവി സേട്ടൻ യാത്രയാകുന്നത്. അന്ത്യയാത്രയിൽ ആ സ്നേഹവും നന്ദിയും തിരിച്ച് നൽകാൻ കൊമ്പൻമാരുമെത്തി. സ്വരാജ് റൗണ്ടിലെ നടുവിലാൽ പരിസരത്ത് മൃതദേഹം പൊതുദർശനത്തിന് വച്ചപ്പോളാണ് അക്കാവിള വിഷ്ണു, വയലാ ശെരി കേശവൻ, പുത്തൂർ ദേവീ സുതൻ ,പുത്തൂർ ദേവീനന്ദൻ എന്നിവർ അന്തിമോപചാരം അർപ്പിച്ചത്.
ആ കാഴ്ച കണ്ട് നിന്നവരും വിങ്ങിപ്പൊട്ടി. ഹോൾഡ്.. ത്യശൂരിലെ ഏറ്റവും പ്രധാന ആനപ്രമി എന്നതിനപ്പുറം ആനകളുടെ ജീവിതം, ഭക്ഷണം, രോഗം ,ചികിത്സ തുടങ്ങി ഏത് കാര്യത്തിലും അവസാന വാക്കും ഡേവിസായിരുന്നു. ആന എത്തിയിടത്തെല്ലാം ഡേവി സുമെത്തിയപ്പോൾ വിളിപ്പേര് പോലും അന ഡേവിസെന്നായി. ഹൃദയാഘാതം മൂലമായിരുന്നു മരണം. അങ്ങിനെ സ്നേഹം കൊണ്ട് ആനകളുടെ മനസിനെ തളച്ചിരുന്ന ത്യശൂരിന്റെ ഡേവിസെട്ടൻ ഇനി തലയെടുപ്പുള്ള ഓർമ്മ.