രണ്ടുപതിറ്റാണ്ടിലധികം തരിശ് കിടന്ന പാടത്ത് നൂറ്മേനി വിളയിച്ചൊരു കൂട്ടായ്മ. ആലുവ കൂട്ടമശേരി പാടശേഖരത്തിലാണ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ കൃഷിയിറക്കി നൂറുമേനി കൊയ്തെടുത്തത്.
അഞ്ചുമാസം മുൻപ് വരെ കുട്ടമശേരി പാടശേഖരം ഇങ്ങനെയായിരുന്നില്ല. പായലും പോളയും നിറഞ്ഞ് ഇഴജന്തുക്കളുടെ വിഹാരകേന്ദ്രമായിരുന്ന വെറും ചതുപ്പ്. അവിടെ നിന്നാണ് ഈ വീണ്ടെടുപ്പ്. കുട്ടമശേരി സർവീസ് സഹകരണ ബാങ്കിന്റെ മുൻകൈയിൽ ജാവേദ് ഹസൻ ഫൗണ്ടേഷന്റെയും കീഴ്മാട് കൃഷിഭവന്റെയും സഹകരണത്തോടെ എൺപതേക്കർ പാടത്ത് നാലു മാസം മുൻപ് കൃഷിറക്കി.കൊയ്ത്തുൽസവം കഴിഞ്ഞ ദിവസം ഇന്നസെന്റ് എം.പി.ഉദ്ഘാടനം ചെയ്തു. ജൈവ വളങ്ങൾ മാത്രം ഉപയോഗിച്ച കൃഷിയിൽ നൂറ് മേനിയാണ് വിളിവ് ലഭിച്ചത്.