ജനജീവിതം പ്രതിസന്ധിയിലാക്കി ഹോട്ടലുകളുടെ മാലിന്യംതള്ളൽ. ചോറ്റാനിക്കരക്ഷേത്രത്തിന് സമീപം താമസിക്കുന്നവർക്കാണ് ഈ ദുരിതം. ഹോട്ടലുകളിൽനിന്ന് ഒാടയിലേക്ക് തള്ളുന്ന മാലിന്യം സമീപത്തെ കിണറുകളിലേക്കും എത്തിയതോടെ ഗുരുതര ആരോഗ്യപ്രശ്നങ്ങൾ നേരിടുകയാണ് നാട്ടുകാര്‍.
ഇത് സലോമിയുടെ മാത്രം അവസ്ഥയല്ല. ചോറ്റാനിക്കര പഞ്ചായത്തിലെ നാലും അഞ്ചും വാർഡുകളിലെ ഭൂരിഭാഗത്തിന്റെയും സ്ഥിതി ഇതാണ്. ചോറ്റാനിക്കരക്ഷേത്രത്തിന് സമീപമുള്ള ഹോട്ടലുകളിലെയും മറ്റ് വ്യാപാരസ്ഥാപനങ്ങളിലെയും കക്കൂസ്മാലിന്യങ്ങൾ ഉൾപടെയുള്ളവ ഒഴുക്കിവിടുന്നത് മൂടിപോലുമില്ലാത്ത ഒാടയിലേക്കാണ്. ദുർഗന്ധം അസഹനീയം. കിണറുകളിലേക്ക് വരെ മാലിന്യം ഒലിച്ചിറങ്ങി.
ഒാടയിലെ മാലിന്യം നീക്കംചെയ്യാനായി ഏർപെടുത്തിയിരുന്ന താൽകാലിക സംവിധാനം മണ്ഡലകാലം കഴിഞ്ഞതോടെ അവസാനിപ്പിച്ചു.ഹോട്ടലുകൾക്ക് ജില്ലാ കലക്ടർ നൽകിയ സ്റ്റോപ്പ്മെമ്മോ കോടതിവിധിയുടെ പിൻബലത്തിൽ മറികടന്നു,
പ്രശ്നം ഉടൻ പരിഹരിച്ചില്ലെങ്കിൽ പ്രക്ഷോഭം ആരംഭിക്കാനാണ് ജനങ്ങളുടെ തീരുമാനം.