പഞ്ചായത്ത്കുളത്തിൽ നിന്ന് വെള്ളമെടുക്കാൻ അനുമതി നൽകാത്തതിനെ തുടർന്ന് വിദ്യാർഥികളുടെ ഏത്തവാഴക്കൃഷി നശിച്ചു. പറവൂർ പുത്തൻവേലിക്കര പഞ്ചായത്ത് തൊടുന്യായത്തിൽ കരിഞ്ഞുണങ്ങിയത് ആയിരത്തോളം ഏത്തവാഴകളാണ്.
വെള്ളമില്ലാത്തതിനാൽ കരിഞ്ഞുണങ്ങിയത് ആയിരത്തോളം ഏത്തവാഴകൾ. യുവാക്കൾ കാർഷികരംഗത്തേക്കെത്തുന്നതിനെ പ്രോത്സാഹിപ്പിക്കാൻ സർക്കാരുകൾ വൻപദ്ധതികൾ ആവിഷ്കരിക്കുമ്പോളാണ് പുത്തൻവേലിക്കര പഞ്ചായത്തിൻറെ പിടിവാശിയെ തുടർന്ന് ഈ കൃഷി നശിച്ചത്. പറവൂർ പുത്തൻവേലിക്കരയിൽ ഡിഗ്രി വിദ്യാർഥികളായ സ്റ്റെഫീൻ ,സ്റ്റെഫീന ഐടി ഐവിദ്യാർഥി ജോയൽ എന്നിവർ വീടിന് സമീപം പാട്ടത്തിനെടുത്ത ഭൂമിയിൽ ആയിരത്തോളം ഏത്തവാഴകൾ കൃഷിചെയ്തിരുന്നു. പഞ്ചായത്ത് കുളത്തിൽ നിന്ന് വെള്ളമെടുത്ത് കൃഷിക്ക് നനയ്ക്കാൻ ഇവർ പഞ്ചായത്തിൻറെ അനുമതി ചോദിച്ചിരുന്നു. ഈ അനുമതി ലഭിച്ചാൽ മോട്ടോർ വയ്ക്കാൻ സൗജന്യമായി വൈദ്യുതി കണക്ഷൻ നൽകാമെന്ന് കൃഷി ഓഫീസറും കെഎസ്ഇബിയും അറിയിച്ചിരുന്നു. എന്നാൽ പഞ്ചായത്ത് വെള്ളമെടുക്കാൻ അനുമതി നൽകിയില്ല.
ഇതോടെ വെള്ളമില്ലാതെ വാഴകൾ കരിഞ്ഞുണങ്ങി. പുത്തൻവേലിക്കരയെ ഹരിതപഞ്ചായത്താക്കാൻ നടപടികൾ സ്വീകരിക്കുന്നവരാണ് ഈ ഗുരുതരമായ അനാസ്ഥയ്ക്ക് പിന്നിൽ.