ആറൻമുള പുഞ്ചയുടെ മുഴുവൻ വിവരങ്ങളും ശേഖരിക്കുന്നതിനായി കൃഷിവകുപ്പ് ഏരിയൽ സർവേ തുടങ്ങി. കൃഷിയിറക്കിയതും തരിശുകിടക്കുന്നതുമായ ഭൂമിയുടെ കൃത്യമായ അളവറിയുന്നതിനാണിത്. ആറൻമുള ഭൂമിയുമായി ബന്ധപ്പെട്ട തർക്കത്തിന് ശാശ്വത പരിഹാരമാണ് ലക്ഷ്യം.
ആറൻമുള പുഞ്ചയ്ക്കൊപ്പം സമീപപ്രദേശങ്ങളിലെ കൃഷിസാധ്യതയും പഠനത്തിലൂടെ വ്യക്തമാകും. ദൃശ്യങ്ങൾ പരിശോധിച്ച് വിശദമായ റിപ്പോർട്ട് തയാറാക്കും. നീർച്ചാലുകളുടെ ഒഴുക്ക്, കൃഷിയിടത്തിലേയ്ക്കുള്ള ജലസാധ്യത തുടങ്ങിയ കാര്യങ്ങളിൽ കൂടുതൽ വ്യക്തതയുണ്ടാകും. വിളകൾക്ക് രോഗബാധയുണ്ടെങ്കിൽ പോലും ഏരിയൽ സർവേയിലൂടെ തിരിച്ചറിയാൻ കഴിയുമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. അടുത്തവർഷത്തേയ്ക്ക് ആറൻമുള പുഞ്ചയിലെ കൂടുതൽ ഭാഗത്തേയ്ക്ക് നെൽകൃഷി വ്യാപിപ്പിക്കുകയാണ് പ്രധാന ലക്ഷ്യം. ആറൻമുള, മല്ലപ്പുഴശ്ശേരി പഞ്ചായത്തിലെ കൃഷിയിടങ്ങളാണ് സർവേയുടെ പരിധിയിൽപ്പെടുന്നത്.
ആറൻമുള വിമാനത്താവള നിർമാണത്തിനായി ഭൂമിയേറ്റെടുത്തതുമായി ബന്ധപ്പെട്ട് നിരവധി തർക്കങ്ങൾ നിലനിൽക്കുന്നുണ്ട്. മിച്ചഭൂമിയെച്ചൊല്ലിയാണ് േപ്രതിസന്ധി. ഏരിയൽ സർവേയിലൂടെ ഇതിനും പരിഹാരം കാണാനാകുമെന്നാണ് കരുതുന്നത്. ശേഖരിച്ച വിവരങ്ങൾ കൃഷിവകുപ്പ് റവന്യൂ ഉദ്യോഗസ്ഥർക്ക് കൈമാറും. കുട്ടനാട് സെന്റർ ഫോർ പെസ്റ്റ് മാനേജ്മെന്റാണ് ഏരിയൽ പഠനത്തിന് നേതൃത്വം നൽകുന്നത്.