ചോറ്റാനിക്കരയില്‍ മലിനജലം റോഡിലേക്കും ഒാടയിലേക്കും ഒഴുക്കിവിട്ട് ജനജീവിതം പ്രതിസന്ധിയിലാക്കിയ ഹോട്ടലുകള്‍ക്കെതിരെ പഞ്ചായത്തിന്‍റെ ശക്തമായ നടപടി. ഹോട്ടലുകളില്‍നിന്നുള്ള മലിനജലം ഒഴുക്കിവിടാന്‍ ഉപയോഗിച്ച പൈപ്പുകള്‍ പഞ്ചായത്ത് കോണ്‍ക്രീറ്റ്ചെയ്ത് അടച്ചു. ഹോട്ടലുകളിൽനിന്ന് ഒാടയിലേക്ക് തള്ളുന്ന മാലിന്യം സമീപത്തെ കിണറുകളിലേക്കും എത്തിയതോടെ ജനരോഷമുയര്‍ന്നത്.
നടുറോഡില്‍നിന്ന് ഇങ്ങനെ തര്‍ക്കിക്കുന്നത് ചോറ്റാനിക്കരയിലെ ഒരു ഹോട്ടല്‍ ഉടമയാണ്. സ്വന്തം ഹോട്ടലില്‍ നിന്ന് അനധികൃതമായി ഒാടയിലേക്ക് മാലിന്യം ഒഴുക്കിയത് തടയാനെത്തിയ നാട്ടുകാര്‍ക്കും പഞ്ചായത്ത് അധികൃതര്‍ക്കും എതിരെയാണ് രോഷം. ഒാടപൊളിച്ച് ഹോട്ടലില്‍നിന്നുള്ള മാലിന്യപൈപ്പ് അടയ്ക്കാന്‍വന്നവരോട് പോയിപണിനോക്കാന്‍ പറഞ്ഞതോടെ നാട്ടുകാര്‍ പ്രത്യേകിച്ച് സ്ത്രീകള്‍ രോഷാകുലരായി. പൊട്ടുമെന്ന് തോന്നിയ അടി ഒരു കയ്യകലത്തില്‍ ഒഴിഞ്ഞുപോയി. ഒടുവില്‍ ഒാട പൊളിച്ച് മാലിന്യ പൈപ്പ് അടച്ചു. ഇതുമാത്രമല്ല അനധികൃതമായി മാലിന്യം ഒഴുക്കിയ സകല ഹോട്ടല്‍ ഉടമകള്‍ക്കെതിരെയും സമാന നടപടി ഉണ്ടായി.
മലിന ജലം മാത്രമല്ല കക്കൂസ് മാലിന്യം വരെ ഒാടകളിലേക്ക് ഒഴുക്കിയെന്ന നാട്ടുകാരുടെ പരാതിയിലാണ് പഞ്ചായത്തിന്‍റെ കൈയ്യടി നേടിയ നടപടി.