മാന്നാനം കെ.ഇ കോളജിൽ സംഘര്‍ഷത്തിലേക്കും അധ്യാപകരുടെ പ്രതിഷേധത്തിലേക്കും നയിച്ചത് എസ്എഫ്ഐ നേതൃത്വത്തിലുള്ള യൂണിയൻ വനിതാദിനത്തിന് പ്രദര്‍ശിപ്പിച്ച പോസ്റ്ററുകള്‍. എസ്എഫ്ഐയ്ക്കെതിരെ അധ്യാപകരില്‍ ഒരുവിഭാഗവും കെ.എസ്.യുവും പ്രതിഷേധിച്ചപ്പോള്‍ വനിതകളെ അപമാനിക്കുകയായിരുന്നില്ല ഉദ്ദേശ്യമെന്നാണ് എസ്എഫ്ഐയുടെ നിലപാട്.
ഇക്കഴിഞ്ഞ വനിതാ ദിനത്തിൽ മാന്നാനം കെ.ഇ കോളജിൽ എസ്.എഫ് ഐ യൂണിയന്റെ പേരിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. ഇതിലെ പദപ്രയോഗങ്ങൾ വ്യാപകമായ എിർപ്പുണ്ടാക്കി. വനിതാ അധ്യാപകർ പരസ്യമായി പ്രതിഷേധിക്കുകയും മാനേജുമെന്റിന് പരാതി നൽകുകും ചെയ്തിരുന്നു. പോസ്റ്റർ പ്രദർശിപ്പിച്ചവർ മാപ്പുപറയണമെന്ന് അധ്യാപകർ ആവശ്യപ്പെട്ടെങ്കിലും യൂണിയൻ ഇതിന് വഴങ്ങിയില്ല. ഇതിനിടെ യൂണിയന്റെ ചുമതലയുള്ള അധ്യാപകൻ മറ്റധ്യാപകരോട് മാപ്പുപറഞ്ഞത് വിഷയത്തിന്റെ തീവ്രത വർധിപ്പിച്ചു. ഇതോടെ കെ.എസ്.യു വിഷയം ഏറ്റടുത്തു.
എന്നാൽ ആരോപണങ്ങൾ അടിസ്ഥാന രഹിതമെന്ും സ്ത്രീത്വത്തെ അപമാനിക്കുന്നതിനല്ല പോസ്റ്ററുകൾ സ്ഥാപിച്ചതെന്നുമാണ് എസ്എഫ്ഐ നിലപാട്.
പോസ്റ്റർ പതിച്ചവർക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് കോളജിലേയ്ക്ക് കെ.എസ്.യു നടത്തിയ മാർച്ചിൽ ഉണ്ടായ സംഘർഷം പിന്നീട് തെരുവിലേയ്ക്കായി,യൂത്ത് കോൺഗ്രസും വിഷയത്തിൽ ഇടപെട്ടതോടെ വലിയ സംഘർഷതതിലേയ്ക്ക് കാര്യങ്ങൾ നീങ്ങി. പോസ്ററിനെച്ചൊല്ലിയുണ്ടായ സംഘർഷം അധ്യാപകരെയും ആശങ്കപ്പെടുത്തിയിരിക്കുകയാണ്. നിലവിലെ സാഹചര്യത്തിൽ കൂടുതൽ പരസ്യപ്രതികരണങ്ങൾക്ക് തുനിയേണ്ടതില്ലെന്നാണ് കോളജധികൃതരുടെയും തീരുമാനം.