എറണാകുളം മെഡിക്കൽ കോളജ് വികസനത്തിനു 368 കോടി രൂപയുടെ പദ്ധതിക്കു സംസ്ഥാന സർക്കാരിന്റെ അംഗീകാരം. കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡിൽ നിന്നാണു പദ്ധതിക്ക് ആവശ്യമായ തുക കണ്ടെത്തുക. മെഡിക്കൽ കോളജിലെ അടിസ്ഥാനസൗകര്യങ്ങളുടെ അപര്യാപ്തത ചൂണ്ടികാണിച്ച് മനോരമ ന്യൂസ് വാർത്താപരമ്പര നൽകിയിരുന്നു.
കളമശേരിയിലെ മെഡിക്കൽ കോളജിന്റെ വികസനം സംബന്ധിച്ച് ഇൻകെല്ലിന്റെ സഹായത്തോടെ കെഎസ്ഐഡിസി തയാറാക്കി നൽകിയ വിശദമായ പദ്ധതിക്കാണ് സംസ്്ഥാന സർക്കാർ അംഗീകാരം നൽകിയിരിക്കുന്നത്. ഇതോടെ സൂപ്പർ സ്പെഷ്യൽറ്റി ബ്ലോക്ക് അടക്കമുള്ള വികസന പ്രവർത്തനങ്ങളിലേക്കു മെഡിക്കൽ കോളജിനു കടക്കാൻ സാധിക്കും.അടിസ്ഥാന സൗകര്യ വികസനം, സ്റ്റാഫ് ക്വാർട്ടേഴ്സ്, ഇൻഡോർ സ്റ്റേഡിയം കം ഓഡിറ്റോറിയം എന്നിവയുടെ നിർമാണത്തിനും അംഗീകാരം ലഭിച്ചു. നിലവിലുള്ള കെട്ടിടത്തിനു അറ്റകുറ്റപണികള്‍ക്കായി 4.48 കോടി രൂപയും ലഭിക്കും. കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡിന്റെ അടുത്ത യോഗത്തിൽ മെഡിക്കൽ കോളജിന്റെ വികസന രൂപ രേഖ അവതരിപ്പിക്കും.എൽഡിഎഫ് സർക്കാർ അധികാരത്തിലെത്തിയതിന് തൊട്ട് പിന്നാലെ കളമശേരി മെഡിക്കൽ കോളജില്‍ അടിയന്തിര ചികിൽസാ ഉപകരണങ്ങൾ വാങ്ങാനായി 1.1കോടി രൂപ അനുവദിച്ചിരുന്നു.