അവശനിലയിലായ ആന സുഖം പ്രാപിക്കുന്നു

Thumb Image
SHARE

തൃശൂര്‍ മാളയില്‍ എരവത്തൂരില്‍ പട്ടിണിയും പീഢനവും മൂലം അവശനിലയിലായ ആന സുഖം പ്രാപിക്കുന്നു. ആനയുടെ ഉടമയ്ക്കെതിരെ കേസെടുത്ത് വനംവകുപ്പ് കര്‍ശന നടപടി സ്വീകരിച്ചു.

എറണാകുളം വളഞ്ഞമ്പലം സ്വദേശിയുടെ ഗണപതിയെന്ന ആനയെയാണ് കഴിഞ്ഞ ദിവസം അവശനിലയില്‍ കണ്ടെത്തിയത്. മാള എരവത്തൂരിലെ മേലാം തുരുത്തില്‍ തലേക്കുളം ക്ഷേത്രത്തിന് സമീപമുള്ള ആളൊഴിഞ്ഞ പറമ്പിലായിരുന്നു ആനയെ കെട്ടിയിരുന്നത്. കാലില്‍ ചങ്ങലക്കെട്ടുന്ന ഭാഗത്ത് വ്രണമാണ്. രണ്ടു നഖങ്ങള്‍ കൊഴിഞ്ഞു. ശരീരത്തിന്റെ പലഭാഗത്തും വ്രണങ്ങളുണ്ട്. മാറിമാറി വരുന്ന പാപ്പാന്‍മാര്‍ അനുസരണ പഠിപ്പിക്കാന്‍ ക്രൂരമായി തല്ലിയതാണ് മുറിവുണ്ടാകാന്‍ കാരണം. 

നാലുവര്‍ഷമായി ആന ഇതേ പറമ്പില്‍തന്നെയാണ്. മൂന്നു മാസം മുമ്പു വരെ ആനയെ ക്ഷേത്രങ്ങളിലേക്ക് കൊണ്ടുപോകാറുണ്ട്. ആനയ്ക്കു പരിചരണമില്ലെന്ന് നാട്ടുകാര്‍ പരാതി പറഞ്ഞപ്പോള്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തി ചികില്‍സ ഒരുക്കുകയായിരുന്നു. ആനയുെട ജീവന്‍ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ഹെറിറ്റേജ് അനിമല്‍ ടാസ്ക് ഫോഴ്സ് സംഘടന കേന്ദ്രപരിസ്ഥിതി മന്ത്രാലയത്തിന് കത്തയച്ചിട്ടുണ്ട്. 

MORE IN CENTRAL
SHOW MORE