ഭിന്നശേഷിയുള്ള കുട്ടികൾക്ക്് സൗജന്യ വിദ്യാഭ്യാസവും പെൻഷനും ആവശ്യപ്പെട്ട്് മാതാപിതാക്കളും അധ്യാപകരും തെരുവിൽ. എറണാകുളം കലക്ടറേറ്റിന് മുന്നിലാണ് വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഇവർ സമരത്തിനിറങ്ങിയത്. കനത്ത വെയിൽ വകവെയ്ക്കാതെ ഭിന്നശേഷിയുള്ള കുട്ടികളും സമരത്തിനെത്തി.
എറണാകുളം ജില്ലയിലെ 45 സ്കൂളുകളിൽ നിന്നുള്ള കുട്ടികളാണിത്. ചുറ്റും എന്താണ് നടക്കുന്നതെന്നുപോലും മനസ്സിലാക്കാൻ കഴിയാത്ത കുട്ടികൾ. പക്ഷേ, അവകാശങ്ങൾ ഉറക്കെ ചോദിക്കാൻ അവരും മാതാപിതാക്കൾക്കും അധ്യാപകർക്കും ഒപ്പം തെരുവിലിറങ്ങി.
പതിനെട്ട് വയസ്സിനു ശേഷമുള്ള ഈ കുട്ടികളുടെ ഭാവിയെക്കുറിച്ചുള്ള അശങ്കകളാണ് ഒാരോ രക്ഷകർത്താവിനേയും ഇവിടെ എത്തിച്ചത്. ഇവർക്ക് തൊഴിൽ പരിശീലനവും പെൻഷനും നൽകണെമന്നും സമരക്കാർ ആവശ്യപ്പെട്ടു.