കോട്ടയം ടൗണിൽ ക്ഷണിക്കപ്പെടാതെ രണ്ട് അതിഥികളെത്തി. കാഴ്ചകൾ കണ്ട് ആസ്വദിച്ച് നിന്നവര്‍ക്ക് ഒടുവില്‍ കൂട്ടില്‍ കയറ്റി സൗജന്യ മടക്കയാത്രയും കിട്ടി. കോട്ടയത്തെ ലോഗോസ് ജംങ്ഷനിലെത്തിയ ഉടുമ്പ്, കാഴ്ചകൾ കണ്ട് അങ്ങനെ നിൽക്കുകയാണ്. ഒറ്യ്ക്കല്ല.സന്തതസഹചാരിയുമുണ്ട്. ഒരാൾ പുറത്തെ കാര്യങ്ങൾ വീക്ഷിക്കുമ്പൾ അപരൻ അണ്ടർ ഗ്രൗണ്ടിലിരുന്ന് തന്ത്രങ്ങൾ മെനയുകാണ്.
വിവമറിഞ്ഞതോടെ ആളുകൂടി. കാക്കിയിട്ടവർക്കും ഇടാത്തവർക്കുമെല്ലാം കൗതുകം. കൂട്ടത്തിലാരോ വനംവകുപ്പിനെ വിവരം അറിയിച്ചു. തിരക്കേറിയ ജംങ്ഷനിൽ ആകാംക്ഷയോടെ ഏവരും. ബസിൽ ഇരുന്നും നിന്നും എത്തിവലിഞ്ഞും ഒാടയിലേയ്ക്ക് എല്ലാം കണ്ണുകളും.
ഫോട്ടോയ്ക്ക് ഒരു പഞ്ഞവുമില്ല. സെൽഫി എടുക്കാൻ തുനിഞ്ഞ വിരുതനെ കാര്യങ്ങൾ ബോധ്യപ്പെടുത്തി മടക്കി വിട്ടു. അടുത്തത് ഉടുമ്പിനെ പിടുത്തം. പാമ്പിനെ ആയിരുന്നേൽ പിടിച്ചേനെ ഉടുമ്പായി പോയി എന്ന ഡയോലോഗുകൾ ഉയരുന്നതിനിടെ കൂടെത്തി. കൂടു കണ്ടതോടെ പിണങ്ങി മാറിയ ഉടുമ്പിനെ ഒടുവിൽ സമാധാനിപ്പിച്ച് കൂട്ടിൽകയറ്റി.
ഇതിനിടെ ഉടുമ്പിനെ നോക്കി വന്ന ബസും കണ്ടു മടങ്ങിയ സ്കൂട്ടറും ചെറുതായൊന്ന് ഉരസി. കൂടെ വന്നവനെ വിട്ട് കൂടയ്ക്കുള്ളിൽ തനിച്ച് ഒടുവിൽ അവൻ പോയി.