കോട്ടയം ടൗണിൽ മാലിന്യം കുമിഞ്ഞുകൂടുന്നു. ആരാധനാലയങ്ങളുടെ പരിസരങ്ങളിലുൾപ്പെടെയാണ് മാലിന്യം തള്ളുന്നത്. കോടതി ഉത്തരവിനെത്തുടർന്ന് വടവാതൂർ ഡംപിങ് യാർഡ് പൂട്ടി മൂന്നുവർഷമായിട്ടും നഗരസഭ സംസ്കരണ സംവിധാനങ്ങള്‍ ഒരുക്കാത്തതാണ് പ്രശ്നം ഗുരുതരമാക്കിയത്.
ഒാണം എത്താറായതോടെ നഗരം തിരക്കിലമർന്നു. ഈ തിരക്കിനൊപ്പം കോട്ടയം നഗരത്തിൽ മാലിന്യങ്ങളും കുമിഞ്ഞുകൂടുകയാണ്. ആരാധനലാലയങ്ങളുടെ പരിസരങ്ങളിലുൾപ്പെടെ മാലിന്യക്കൂമ്പാരമാണ്.
തിരുനക്കര മഹാദേവക്ഷേത്രത്തിന് കഷ്ടി നൂറുമൂറ്റർ അകലെയുള്ള കാഴ്ചയാണിത്. ഹോട്ടൽ മാലിന്യങ്ങൾ ഉൾപ്പെടെ അലക്ഷ്യമായി റോഡരുകിൽ തള്ളിയിരുക്കുന്നു. ഇടയ്ക്കിടെ പെയ്യുന്ന ചെറുമഴ കൂടിയായോതോടെ മാലിന്യങ്ങൾ ചീഞ്ഞളിഞ്ഞു.
പുത്തനങ്ങാടി ദേവീക്ഷേത്രത്തിലേയ്ക്കും കുരിശുപള്ളിയിലേയ്ക്കുമുള്ള പ്രധാന റോഡരുകിലാണ് മാലിന്യങ്ങൾ ചാക്കിൽ കെട്ടി ഇത്ര ഭംഗിയായി സൂക്ഷിച്ചിരിക്കുന്നത്. സ്വന്തം കോമ്പൗണ്ടിൽ നിന്ന് പുറത്താക്കാൻ ചിലർ കാണിച്ച വ്യഗ്രതയിൽ വീർപ്പമുട്ടുന്നതാകട്ടെ നാട്ടുകാരും. അസഹ്യമായ ദുർഗന്ധവും അതിലേെ കൊതുകുകളും. കുമരകം ഉൾപ്പെടെയുളള പ്രദേശങ്ങളിൽ നിന്ന് മാലിന്യങ്ങൾ രാത്രിയുടെ മറവിൽ കൊണ്ടു തള്ളുന്നതായാണ് ആരോപണം.
പുത്തനങ്ങാടിയിൽ നിന്നും ഒരൽപം മാറി തെക്കുംഗോപുരത്ത് എത്തിയാൽ അവിടുത്ത കാഴ്ചകൾ ഇതിലും ഭീകരമാണ്. ചാക്കുകൾ പ്ലാസ്റ്റിക കവറായിയെന്നതൊഴിച്ചാൽ മാലിന്യത്തിന്റെ അളവിൽ മാറ്റമൊന്നുമില്ല.
സിഎംഎസ് കോളജ് ജംങ്ഷൻ. കോളജിലേയ്ക്കുുള്ള വിദ്യാർഥികളുൾപ്പെടെ കടന്നുവരുന്ന വഴിവക്കും മാലിന്യത്തിന്റെ പിടിയിലാണ്. ഇതോ ഇതിലപ്പുറമോ ആണ് ടൗണിലെ മറ്റ് ഭാഗങ്ങളുടെ സ്ഥിതി കൂടുതൽ പറയുന്നില്ല. പകർച്ചവ്യാധികൾ തൊട്ടടുത്ത് തന്നെയുണ്ട്.