സംസ്ഥാനത്തെ ആദ്യ ഹജ് സംഘം ഞായറാഴ്ച നെടുമ്പാശേരിയിൽ നിന്ന് യാത്ര തിരിക്കും. സംസ്ഥാന ഹജ് കമ്മിറ്റി മുഖേന പന്തീരായായിരം പേരാണ് ഇക്കുറി ഹജ് കർമം നിർവഹിക്കാനായി പോകുന്നത്. ഹജ് ക്യാംപിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി ശനിയാഴ്ച നിർവഹിക്കും.
ഞായറാഴ്ച പുലർച്ചെ 6.45ന് മുന്നൂറ് തീർഥാടകരുമായുള്ള ആദ്യ വിമാനം നെടുമ്പാശേരിയിൽ നിന്ന്് പറന്നുയരും. 13 മുതൽ 26 വരെയായി 39 വിമാനങ്ങളിലായാണ് സംസ്ഥാനത്ത് നിന്ന് ഹജ് കർമം നിർവഹിക്കാൻ യാത്ര തിരിക്കുക. മുൻ വർഷത്തെക്കാൾ തീർഥാടകരുടെ എണ്ണത്തിൽ ഇരുപത് ശതമാനം വർധനയാണ് ഇക്കുറിയുള്ളത്. ഇതിൽ ആറായിരം സ്ത്രീകളും 25 കുട്ടികളും ഉൾപ്പെടു. 200 ഹാജിമാർക്ക് ഒരാളെന്ന നിലയിൽ 56 വളണ്ടിയർമാരും സംഘത്തെ അനുഗമിക്കും. മക്ക മദീന എന്നിവിടങ്ങിലെ കർമങ്ങൾക്കിടയിൽ കൂട്ടം തെറ്റി പോകുന്ന തീർഥാടകരെ തിരിച്ചറിയുന്നതിനായി പ്രത്യേക സംവിധാനങ്ങളും ഇക്കുറി ഒരുക്കിയിട്ടുണ്ട്.
യാത്ര പുറപ്പെടുന്നതിന്റെ തലേ ദിവസം ഉച്ചയ്ക്ക് രണ്ട് മണി മുതൽ അഞ്ച് മണി വരെയാണ് നെടുമ്പാശേരിയിലെ ക്യാംപിൽ തീർഥാടകരുടെ റജിസ്ട്രേഷൻ നടത്തുക.