പുതുവൈപ്പ് എല്‍പിജി സംഭരണകേന്ദ്രത്തിനെതിരായ ജനകീയ സമരത്തിന് ഐക്യദാര്‍ഢ്യവുമായി ദലിത് സമരനേതാവ് ജിഗ്നേഷ് മേവാനി. കേരളത്തിലെ വികസനമാതൃക ദുരന്തസമാനമെന്ന് കുറ്റപ്പെടുത്തിയ അദ്ദേഹം സമരത്തിന്റെ 200ാം ദിവസം ശക്തമായ പ്രതിഷേധസംഗമം സംഘടിപ്പിക്കാനും ആഹ്വാനം ചെയ്തു,
പുതുവൈപ്പ് എല്‍പിജി ടെര്‍മിനലിനെതിരായ സമരത്തിന്റെ 165 ദിവസം ആണ് ഐക്യദാര്‍ഡ്യവുമായി ദലിത് സമരനായകന്‍ പുതുവൈപ്പിനിലെ സമരപന്തലിലെത്തിയത്.സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച ജിഗ്നേഷ് സിപിഎമ്മിന്റേത് ദുരന്തസമാനമായ വികസന മാതൃകയാണെന്നും കുറ്റപ്പെടുത്തി.ഗുജറാത്തില്‍ അദാനിക്കും അംബാനിക്കും ഒത്താശ ചെയ്ത മോദിയുടെ അതേ നിലപാടാണ് കേരളത്തിൽ ഇടത് സർക്കാരിന്റേത്.പരിസ്ഥിതി നിയമങ്ങള്‍ കാറ്റില്‍ പറത്തുന്ന പുതുവൈപ്പ് പദ്ധതി നടപ്പാക്കാനുള്ള നീക്കത്തെ ശക്തമായി എതിര്‍ക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു.
രാജ്യത്തെ പ്രധാന നേതാക്കളുടെ പങ്കാളിത്തം ഉറപ്പു വരുത്തുന്ന പ്രതിഷേധത്തിന് പുറമെ രാജ്യതലസ്ഥാനത്ത് വാര്‍ത്താസമ്മേളനം വിളിച്ച് സമരത്തിന് കൂടുതല്‍ പിന്തുണ തേടണമെന്നും ജിഗ്നേഷ് മേവാനി ആവശ്യപ്പെട്ടു.മോദിക്കെതിരായി തെരുവിലിറങ്ങി പ്രതിഷേധിച്ച ഗുജറാത്ത് ജനതയുടെ ആര്‍ജവം പിന്തുടരാനും ജിഗ്നേഷിന്റെ ആഹ്വാനം, ചെയ്തു. സമരത്തിന് പിന്തുണയുമായി സ്കൂള്‍ ഓഫ് ഡ്രാമയിലെ വിദ്യാർഥികളുടെ നാടകവും അരങ്ങേറി.