E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:21 AM IST

Facebook
Twitter
Google Plus
Youtube

More in Central

എസ്ഐ വ്യാപാരിയെയും ഭാര്യയെയും വീട്ടില്‍ കയറി മര്‍ദ്ദിച്ചെന്ന് പരാതി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

സിവില്‍ കേസില്‍ ഇടപെടാനെത്തിയ എസ്ഐ വ്യാപാരിയെയും ഭാര്യയെയും വീട്ടില്‍ കയറി മര്‍ദ്ദിച്ചെന്ന് പരാതി. കൊച്ചി പനങ്ങാട് എസ്ഐയ്ക്കെതിരെയാണ് ആരോപണം. മര്‍ദ്ദന ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച മൊബൈല്‍ ഫോണ്‍ പൊലീസ് തട്ടിെയടുത്തെന്നും പരാതിയുണ്ട്.


കൊച്ചി സൗത്ത് കുമ്പളത്തെ താമസക്കാരായ മോഹനനും ഭാര്യ മിനിയുമാണ് പരാതിക്കാര്‍. ഇവരുടെ ബന്ധുക്കളുമായി ഏറെക്കാലമായി വസ്തു തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. തര്‍ക്കത്തില്‍‍ മോഹനന് അനുകൂലമായി കഴിഞ്ഞ ദിവസം മുന്‍സിഫ് കോടതി ഉത്തരവ് ലഭിച്ചിരുന്നു. എന്നാല്‍ ഈ ഉത്തരവിനു മേല്‍ എതിര്‍വിഭാഗം സ്റ്റേ വാങ്ങി. തര്‍ക്ക ഭൂമിയിലുണ്ടായിരുന്ന കടമുറിയുടെ പുനര്‍നിര്‍മാണം തുടങ്ങി. പുനര്‍നിര്‍മാണത്തിന് കോടതി അനുമതി നല്‍കിയിട്ടില്ലെന്ന് കാട്ടി മോഹനനും ഭാര്യയും എതിര്‍പ്പ് പ്രകടിപ്പിച്ചു. ഈ സമയം സ്ഥലത്തെത്തിയ പനങ്ങാട് എസ്ഐ എതിര്‍ഭാഗത്തിനൊപ്പം നിന്ന്, തന്നെ വീട്ടില്‍ നിന്ന് പുറത്തേക്ക് വലിച്ചിട്ടെന്നാണ് മോഹനന്‍റെ പരാതി.

എസ്ഐയുടെയും ഒപ്പമുണ്ടായിരുന്ന പൊലീസുകാരന്‍റെയും നടപടിയുടെ ദൃശ്യങ്ങള്‍ ചിത്രീകരിക്കാന്‍ ശ്രമിച്ച മോഹനന്‍റെ മകന്‍റെ മൊബൈല്‍ ഫോണ്‍ എസ്ഐ തട്ടിയെടുത്തെന്നും ആക്ഷേപമുണ്ട്. സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കുമെന്ന് പറഞ്ഞപ്പോഴാണ് എസ്ഐ ആക്രമിച്ചതെന്നും വീട്ടുകാര്‍ പറയുന്നു.

എന്നാല്‍, മര്‍ദ്ദിച്ചുവെന്ന ആരോപണം നിഷേധിച്ച പനങ്ങാട് എസ്ഐ പ്രശാന്ത് ക്ലിന്‍റ്,പ്രശ്നത്തില്‍ ഇടപെട്ടിരുന്നതായി സമ്മതിച്ചു. ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ പൊലീസ് തട്ടിയെടുത്തിട്ടില്ലെന്നും എസ്ഐ പറയുന്നു സിവില്‍ കേസില്‍ ഇടപെടാന്‍ കോടതിയില്‍ നിന്ന് പൊലീസിന് പ്രത്യേക നിര്‍ദ്ദേശമൊന്നും ഉണ്ടായിരുന്നില്ലെന്നും എസ്ഐ സമ്മതിച്ചു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :