എറണാകുളം പള്ളിപ്പുറത്ത് ജനവസാമേഖലയില്‍ പ്രവർത്തിക്കുന്ന അനധികൃത മൽസ്യസംസ്കരണശാലക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. ഹൈക്കോടതി നിർദേശത്തെ തുടർന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസം സ്ഥലത്ത് പരിശോധന നടത്തി.
മൽസ്യസംസ്കരണശാലയിൽ നിന്നുള്ള മലിനജലം ഒഴുകിയെത്തുന്നത് ജനവാസമേഖലയിലേക്കാണ്. ദുർഗന്ധം അസഹനീയം. പോരാത്തതിന് മൽസ്യത്തിന്റെ അവശിഷ്ടങ്ങൾ പക്ഷികൾ കൊത്തി കിണറുകളിലും ജലസംഭരണികളിലും ഇടും.
നാട്ടുകാരുടെ പരാതിയ തുടർന്ന് സ്ഥാപനം അടച്ചുപ്പൂട്ടാൻ കഴിഞ്ഞ ഫെബ്രുവരിയിൽ ആരോഗ്യ വകുപ്പ് നിർദേശിച്ചെങ്കിലും ഉടമ തയാറായില്ല. തുടർന്ന് നാട്ടുകാർ ഹൈക്കോടതിയെ സമീപിച്ചു.ഈ മാസം പതിനഞ്ചിന് മുൻപ് വിശദമായ റിപ്പോർട്ട് നൽകാൻ ആര്യഗ്യവകുപ്പിനും മലിനീകരണ നിയന്ത്രണബോർഡിനും ഹൈക്കോടതി നിർദേശം നൽകി.