സിഗററ്റ് വാങ്ങാന്‍ ചെലവായിരുന്ന പണം കൊച്ചുമകന്‍റെ പേരില്‍ നിക്ഷേപിക്കുന്ന മുത്തച്ഛൻ. ആലപ്പുഴ പുന്നപ്ര സ്വദേശി കൃഷ്ണന്‍കുട്ടിയാണ് പുകവലി എന്ന ദുശീലം ഉപേക്ഷിക്കാന്‍ കാരണക്കാരനായ കൊച്ചുമകന്‍റെ പേരില്‍ സമ്പാദ്യം തുടങ്ങിയത്. മുത്തച്ഛനെ നേര്‍വഴിക്ക് നയിച്ച കുട്ടിക്ക് മൂന്നുവര്‍ഷംകൊണ്ട് അമ്പതിനായിരം രൂപ ലഭിച്ചു.
2014 നവംബര്‍ പത്ത് കൃഷ്ണന്‍കുട്ടിയുടെ ജീവിതത്തിലെ വഴിത്തിരിവാണ്. പതിവുപോലെ അന്നുച്ചക്കും ഒരു സിഗരറ്റ് കത്തിച്ചു. അപ്പോള്‍ കൊച്ചുമകന്‍ അര്‍ജുന്‍ മടിയിലുണ്ടായിരുന്നു. ആദ്യ പുക കൃഷ്ണന്‍കുട്ടി എടുത്തപ്പോളേ നാലുവയസുകാരന്‍റെ വക പഞ്ച് ഡയലോഗ്. അപ്പൂപ്പാ ഈ ശീലം വേണ്ട.
പുകവലിച്ചാൽ ജീവൻപോകുമെന്ന് ടീച്ചർ പറഞ്ഞിട്ടുണ്ട്. കയ്യിലിരുന്ന സിഗരറ്റിലേക്ക് പിന്നെ കൃഷ്ണന്‍കുട്ടി നോക്കിയില്ല. കുത്തിയൊടിച്ചു. വീട്ടില്‍ ശേഷിച്ചിരുന്ന പാക്കറ്റുകളും നശിപ്പിച്ചു. ദിവസം ഒരു പാക്കറ്റെന്ന കണക്കില്‍ അമ്പതുരൂപവീതം കൊച്ചുമകന് നല്‍കാനും തീരുമാനം. പോസ്റ്റോഫീസിലെ അകൗണ്ടില്‍ അര്‍ജുന്‍റെ പേരില്‍ മാസം ആയിരത്തിഅഞ്ഞൂറു രൂപവീതം വീണു തുടങ്ങി. ഇന്ന് അത് അമ്പതിനായിരം രൂപക്കടുത്തെത്തി പുകവലി നിര്‍ത്തിയവരില്‍ നിന്ന് ആലപ്പുഴയിലെ എക്സൈസ് നടത്തിയ അനുഭവകുറുപ്പു ശേഖരണത്തില്‍ കൃഷ്ണന്‍കുട്ടി മനസ് തുറന്നു.
ഒരുപാടുപേര്‍ഉപദേശിക്കുകയും പലവട്ടം നിര്‍ത്താന്‍ ശ്രമിക്കുകയും ചെയ്ത ദുശീലത്തെപ്പറ്റി. അത് നിര്‍ത്താന്‍ ഒരു നിമിഷംകൊണ്ട് ഉറച്ച തീരമാനമെടുപ്പിച്ച കൊച്ചുമകനെപ്പറ്റി. ശ്വാസകോശത്തില്‍ പുക നിക്ഷേപിക്കുന്നതിനുപകരം അകൗണ്ടില്‍ പണം നിക്ഷേപിക്കാമെന്ന പാഠം അനുകരണീയം. ആരാണ് സന്തോഷം ആഗ്രഹിക്കാത്തത്.