ഹിന്ദി സിനിമയിൽ വേഷം വാഗ്ദാനം ചെയ്ത് എറണാകുളത്ത് നിന്ന് തട്ടിക്കൊണ്ടുപോയ പെൺകുട്ടിയെ ഉത്തർപ്രദേശില്‍ നിന്ന് മോചിപ്പിച്ചു. പെൺകുട്ടിയെ ക്രൂരപീഡനത്തിന് ഇരയാക്കിയ രാജസ്ഥാൻകാരനായ പ്രതിയെ പിടികൂടുകയും ചെയ്തു. പെൺകുട്ടിയുമായി എറണാകുളം നോർത്ത് പൊലീസ് കേരളത്തിലേക്ക് തിരിച്ചു.
ബോളിവുഡ് സിനിമകളുടെ നിർമാതാവെന്ന വ്യാജേനയാണ് രാജസ്ഥാൻകാരനായ മഹേഷ് ഉപാധ്യായ ഇരുപതുകാരി പെൺകുട്ടിയുമായി ഫെയ്സ്ബുക്കിൽ അടുപ്പം കൂടിയത്. സിനിമയിൽ വേഷം വാഗ്ദാനം െചയ്ത് ഉത്തർപ്രദേശിലേക്ക് വിളിച്ചുവരുത്തുകയും ചെയ്തു. ഈമാസം 15ന് അവിടെ എത്തിച്ചതിന് പിന്നാലെ പെൺകുട്ടിയെ തടവിലാക്കി. തുടർന്ന് മാതാപിതാക്കളെ വിളിച്ച് ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമം തുടങ്ങി. ഇതിനിടെ നോയിഡയിലെ ഒരുവീട്ടില്‍ താമസിപ്പിച്ച് പെൺകുട്ടിയെ പീഡിപ്പിക്കുകയും ക്യാമറയിൽ ചിത്രീകരിക്കുകയും ചെയ്തു. മാതാപിതാക്കളുടെ പരാതിയിൽ ഇടപെട്ട എറണാകുളം നോർത്ത് പൊലീസ് പ്രതിയുടെ സ്ഥലം കണ്ടെത്താൻ ശ്രമം തുടങ്ങി.