കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കാനായി തുറന്ന കാനകൾ അടയ്ക്കാത്തത് ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്നു. പ്രധാനപാതകളിൽ പോലും കാൽനടയാത്ര അസാധ്യമായി. തുറന്നിട്ടിരിക്കുന്ന കാനകളിൽ നിന്ന് ഉയരുന്ന ദുർഗന്ധവും നഗരവാസികളെ വലയ്ക്കുന്നു.
പണി തകൃതിയായി നടക്കുന്നുണ്ട്.പക്ഷേ തൊലിപ്പുറത്താണ് ചികിൽസ. വെള്ളകെട്ട് ഒഴിവാക്കാനായി തുറന്ന കാനകൾ ഇതുവരെ മൂടിയിട്ടില്ല. ദിവസങ്ങൾ കഴിഞ്ഞിട്ടും കാനകളിൽ നിന്ന് കോരിയ മണ്ണ് പോലും നീക്കിയിട്ടില്ല.കാൽനടക്കാരാണ് വല്ലാതെ വലയുന്നത്.
നല്ലൊരു മഴപെയ്താൽ നഗരത്തിലെ മിക്കയിടങ്ങളിലും ഇനിയും വെള്ളകെട്ടുണ്ടാകുമെന്ന് ഉറപ്പാണ്.കഴിഞ്ഞ തവണത്തെക്കാൾ മോശമായിരിക്കും സ്ഥിതി. തുറന്നകാനകളിൽ നിന്നുള്ള അഴുക്ക് വെള്ളമായിരിക്കും പുറത്തേക്ക് ഒഴുകുന്നത്. എല്ലാമറിയാമെങ്കിലും നഗരസഭ അധികാരികൾ ആരും ഇത് കണ്ടമട്ടില്ല.