പുതിയ മദ്യ നയം ആലപ്പുഴയിലെ വിനോദ സഞ്ചാര മേഖലയ്ക്ക് ഉണര്‍വ് നല്‍കില്ല. ജില്ലയില്‍ തൊണ്ണൂറുശതമാനം ബാര്‍ ഹോട്ടലുകളും ദേശീയ സംസ്ഥാന പാതകള്‍ക്കരികിലാണ്. അതുകൊണ്ടുതന്നെ വിരലിലെണ്ണാവുന്ന ഹോട്ടലുകളേ ബാറുകള്‍ പുനസ്ഥാപിക്കപ്പെടൂ. കോണ്‍ഫറന്‍സ് ടൂറിസം ഉള്‍പ്പെടെ നഷ്ടമായ കച്ചവടം തിരിച്ചുകിട്ടുമെന്ന പ്രതീക്ഷയുമായി ഹോട്ടലുടമകള്‍ ഇപ്പോള്‍ സുപ്രീംകോടതിയയാണ് ഉറ്റുനോക്കുന്നത്
ഇടതുസര്‍ക്കാര്‍ അധികാരത്തില്‍ വന്ന അന്നുമുതല്‍ മദ്യനയത്തിനുവേണ്ടി കാത്തിരിക്കുകയായിരുന്നു ആലപ്പുഴ ജില്ലയിലെ വിനോദ സഞ്ചാര മേഖല. മദ്യത്തിന്‍റെ ലഭ്യതയിലുണ്ടായ കുറവ് നാടുകാണാന്‍ എത്തുന്നവരുടെ എണ്ണത്തില്‍ വലിയ ഇടിവുണ്ടാക്കി. വഞ്ചിവീടുകളിലുള്‍പ്പെടെ പതിവുണ്ടായിരുന്ന കോണ്‍ഫറന്‍സ് ടൂറിസം ശ്രീലങ്ക തായ്‍ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളിലേക്ക് വിമാനം കയറി. കാത്തിരിപ്പിനൊടുവില്‍ എല്‍ഡിഎഫ് സര്‍ക്കാറിന്‍റെ മദ്യ നയം വന്നെങ്കിലും അതിന്‍റെ ഗുണം ആലപ്പുഴക്ക് വലുതായി ലഭിക്കില്ല. നാല്‍പ്പത്തിയാറ് ബാര്‍ ഹോട്ടലുകളായിരുന്നു ജില്ലയില്‍ ഉണ്ടായിരുന്നത്. യുഡിഎഫ് നയത്തിന്‍റെ ഭാഗമായി ആദ്യം ബിയര്‍ ഒഴികെയുള്ളവ അപ്രത്യക്ഷമായി. പാതയോരത്തെ മദ്യശാലകള്‍ പൂട്ടിയപ്പോള്‍ എണ്ണം പതിമൂന്നായി കുറഞ്ഞു. സര്‍ക്കാരിന്‍റെ പുതിയ നയം ബാധകമാവുക ഈ പതിമൂന്നെണ്ണത്തിനുമാത്രം. ഇതില്‍ പലതും ബിയര്‍ വൈന്‍ ലൈസന്‍സ് മാത്രമുള്ളവയാണ്. കാത്തിരുപ്പിനൊടുവില്‍ മദ്യനയം തുരുത്തപ്പെട്ടപ്പോള്‍ ഗുണഭലം ലഭിക്കാത്തതിന്‍റെ നിരാശയിലാണ് ഹോട്ടല്‍ ബിസിനസുകാര്‍
ടുസ്റ്റാര്‍ നാല് ത്രീസ്റ്റാര്‍ പതിമൂന്ന് ഫോര്‍സ്റ്റാര്‍ രണ്ട് ഫൈവ് സ്റ്റാര്‍ മാനദണ്ഡമുള്ളത് ഒന്ന് എന്നിങ്ങനെയാണ് നിലവില്‍ ജില്ലയിലെ ബാര്‍ ഹോട്ടലുകളുടെ കണക്ക്. നഗര പരിസരത്തെ ഒരു ഹോട്ടലില്‍ പോലും സര്‍ക്കാര്‍ നയത്തിന്‍റെ ഭാഗമായി ബാറുകള്‍ പുനസ്ഥാപിക്കപ്പെടില്ല. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ചേര്‍ത്തല മുതല്‍ കായംകുളം വരെയുള്ളവ തുറക്കാമെന്ന പ്രതീക്ഷയും അസ്തമിച്ചു. അതുകൊണ്ടുതന്നെ സുപ്രീം കോടതിയില്‍ പ്രതീക്ഷയര്‍പ്പിക്കുക മാത്രമാണ് പോംവഴി.