കൊച്ചിയിൽ തമ്മനത്ത് വെള്ളത്തിൽ മുങ്ങിയ വാടക വീട്ടിനുള്ളിൽ നിരാലംബരായ കുടുംബത്തിന് സഹായവുമായി നാടൊന്നിക്കുന്നു. ഷെമീറയ്ക്കും കുടുംബത്തിനും വീടുവയ്ക്കാനുള്ള സ്ഥലം കണ്ടെത്താൻ എംഎൽഎയുടെ അധ്യക്ഷതയിൽ സഹായ സമിതി രൂപീകരിച്ചു. സഹായവാഗ്ദാനവുമായി ഇറാം ഗ്രൂപ്പും ഒട്ടനവധി വ്യക്തികളും സംഘടനകളും രംഗത്തെത്തി. മനോരമന്യൂസാണ് ഇവരുടെ വാർത്ത പുറംലോകത്തെ അറിയിച്ചത്.
െവള്ളം നിറഞ്ഞ വാടകവീടിനുള്ളിൽ രോഗികളായ അച്ഛനും അമ്മയ്ക്കും കൂട്ടിരിക്കുന്ന നിസഹായയായ ഷെമീറയുടെ ജീവിതം നാടിനെ അറിയിച്ചതിന് ഫലമുണ്ടാകുന്നു. ഈ കുടുംബത്തിന് സഹായവുമായി നാട് ഒന്നിക്കുകയാണ്. ഇവർക്ക് വീടുവയ്ക്കാനുള്ള സ്ഥലം കണ്ടെത്താൻഎംഎൽഎ പി.ടി തോമസ് അധ്യക്ഷനായി സമിതി രൂപീകരിച്ചു. കുടുംബത്തിന് സാമ്പത്തിക സഹായത്തിനായി ഒരു ദിവസത്തെ ധനസമാഹരണം നടത്താനും തീരുമാനമായി.
കുടുംബത്തിന് പ്രമുഖ വ്യവസായ ഗ്രൂപ്പായ ഇറാംസഹായം വാഗ്ദാനം ചെയ്തു. പുതിയ വീട്ടിലേക്ക് മാറിത്താമസിക്കാനുള്ള സഹായം ചെയ്യാമെന്നും ഭാവിയിൽ ഇറാം ഗ്രൂപ്പിൻറെ ഭവനനിർമാണപദ്ധതിയിൽ ഉൾപ്പെടുത്തി വീട് വച്ച് നൽകുന്നത് പരിഗണിക്കുമെന്നും ഇറാം ഗ്രൂപ്പ് ചെയർമാൻ ഡോ. സിദ്ദിഖ് അഹമ്മദ് അറിയിച്ചു. കാന്‍സര്‍രോഗം ബാധിച്ച് നാലു വര്‍ഷമായി കിടപ്പിലാണ് ഷെമീറയുടെ പിതാവ് മുസ്തഫ. അമ്മയ്ക്ക് ഹൃദ്രോഗം കൂടി വന്നതോടെ സാമ്പത്തിക പ്രയാസങ്ങള്‍രൂക്ഷമായി. ഇതിനിടയിലാണ് താമസിക്കുന്ന വാടകവീട്ടിലെ ജീവിതം ദുസഹമാക്കി മഴയെത്തിയത്.