കോട്ടയം നാഗഗമ്പടത്ത് നിയന്ത്രണംവിട്ട ബസ് ഇടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. തിരുവഞ്ചൂർ സ്വദേശി ശ്രീകുമാർ ആണ് മരിച്ചത്. അപകടത്തെത്തുടർന്ന് കോട്ടയം ടൗണിൽ മൂന്നുമണിക്കൂറോളം ഗതാഗതം നിശ്ചലമായി. ബസിന്റെ തകരാറിനൊപ്പം പുതിയ മേൽപാലം നിർമാണത്തിലെ അപാകത അപകടകാരണമാകുന്നതായി ആക്ഷേപം ഉയർന്നിട്ടുണ്ട്.
രാവിലെ പതിനൊന്നുമണിയോടെയായിരുന്നു അപകടം. കോട്ടയം എറണാകുളം റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസാണ് അപകടമുണ്ടാക്കിയത്. ബൈക്കിന് പുറമെ മുന്നിലുണ്ടായിരുന്ന രണ്ടു കാറുകളിലും ഇടിച്ചശേഷമാണ് ബസ് നിന്നത്. ഇതിനിടയിൽ മറിഞ്ഞുവീണ ശ്രീകുമാറിന്റെ തലയിൽ കൂടി ബസ് കയറിയിറങ്ങി.
പുതിയ മേൽപാലം നിർമാണത്തിലെ അപാകതയും അപകടകാരണമായി പറയുന്നു. വാഹനങ്ങൾ കടന്നുപോകുന്ന പഴയ പാതയിൽ ആവശ്യത്തിന് വീതിയില്ലാത്തതും കുഴികളും ഏറെ ആശങ്കയുണ്ടാക്കുന്നു. സ്കൂളുകൾ തുറക്കുന്നതിന് മുമ്പ് തന്നെ അറ്റകുറ്റപ്പണികൾ പൂർത്തായക്കണമെന്് കെ.എസ്.ടി.പിയോട് ആവശ്യപ്പെട്ടിട്ടു നടപടിയുണ്ടായില്ലെന്നാണ് ആക്ഷേപം.
അപകടത്തെത്തുർന്ന് മൂന്നുമണിക്കൂറോളം ടൗണിൽ രൂക്ഷമായ ഗതാഗതക്കുരുക്കായിരുന്നു. പൊലീസ് കിണഞ്ഞു ശ്രമിച്ചിട്ടു കുരുക്കഴിഞ്ഞില്ല. കോട്ടയം ടൗണിലേയ്ക്ക്ുള്ള പ്രവേശന കവാടമായ നാഗമ്പടത്തെ ഗതാഗത തടസമാണ് ടൗണിനെ മുഴുവൻ നിഴ്ചലമാക്കിയത്. മഴ കൂടി ശക്തമായതോടെ വരും ദിവസങ്ങളിലും യാത്രക്കാർക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കും.